കൊറോണ പ്രതിസന്ധിയ്ക്കിടയിലും ആഗോള ബിസിനസ് ഭീമന്മാർ റെക്കോർഡ് ലാഭത്തിൽ. ആപ്പിളും ആമസോണും കഴിഞ്ഞ കഴിഞ്ഞ പാദത്തിൽ കൊറോണ പ്രതിസന്ധികൾക്കിടയിലും മികച്ച വരുമാനമാണ് നേടിയിരിക്കുന്നത്. ഫേസ്ബുക്കും ഗൂഗിളും പ്രതീക്ഷകളെ മറികടന്ന നേട്ടം കൈവരിച്ചു. വിവിധ കമ്പനികളുടെ ലാഭക്കണക്കുകൾ പരിശോധിക്കാം.
ആമസോൺ
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നതോടെ 26 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് ആമസോൺ വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോണിന്റെ ഓഹരികൾ ഇതിനെ തുടർന്ന് വ്യാപാരത്തിൽ 5% ഉയർന്നു. ലോക്ക്ഡൗൺ സമയത്ത് ആമസോൺ 175,000 പേരെ നിയമിക്കുകയും സേവനങ്ങളുടെ ആവശ്യം കുതിച്ചുയരുകയും ചെയ്തിരുന്നു. വരുമാനം 40 ശതമാനം ഉയർന്ന് 88.9 ബില്യൺ ഡോളറിലെത്തി.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്ക്ക് 48-ാം പിറന്നാൾ, ഇന്ത്യക്കാരനായ പിച്ചൈയെക്കുറിച്ച് അറിയാത്ത കാര്യങ്ങൾ
ആപ്പിൾ
ആഗോള മാന്ദ്യവും മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, ടെക്നോളജി ഭീമനായ ആപ്പിൾ ശക്തമായ ഒന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്തു. 59.7 ബില്യൺ ഡോളർ വരുമാനവും ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഇരട്ട അക്ക വളർച്ചയുമാണ് ആപ്പിൾ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11% വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന ഉൽപന്നങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാന വർദ്ധനവ് കമ്പനി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ആമസോൺ
ഫേസ്ബുക്ക്
വ്യാഴാഴ്ച ത്രൈമാസ വരുമാനത്തെക്കുറിച്ചുള്ള അനലിസ്റ്റുകളുടെ കണക്കുകൾ ഫേസ്ബുക്ക് മറികടന്നു. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്ബുക്കിന്റെ വരുമാന വളർച്ച 11 ശതമാനമായി. ഇതിനെ തുടർന്ന് ഫെയ്‌സ്ബുക്ക് ഓഹരികൾ 7 ശതമാനം ഉയർന്നു. ഇത് എക്കാലത്തെക്കാളും മന്ദഗതിയിലുള്ള വളർച്ചയാണെങ്കിലും വിശകലന വിദഗ്ധരുടെ പ്രതീക്ഷകളേക്കാൾ 3 ശതമാനം കൂടുതൽ നേട്ടം കൈവരിച്ചു. രണ്ടാം പാദത്തിൽ ഫെയ്‌സ്ബുക്കിന്റെ പരസ്യ വിൽപ്പന 10 ശതമാനം ഉയർന്ന് 18.3 ബില്യൺ ഡോളറിലെത്തി. പ്രതിമാസ സജീവ ഉപയോക്താക്കൾ 2.7 ബില്യണായി ഉയർന്നു.
ഗൂഗിൾ
കൊറോണ വൈറസ് മഹാമാരിയ്ക്കിടെ മാർച്ചിൽ ഇടിവുണ്ടായതിന് ശേഷം ഗൂഗിളിന്റെ പരസ്യ വിൽപ്പന വീണ്ടെടുത്തുവെന്ന് രക്ഷാകർതൃ കമ്പനിയായ ആൽഫബെറ്റ് വ്യാഴാഴ്ച വ്യക്തമാക്കി. രണ്ടാം പാദത്തിൽ വരുമാനം 2 ശതമാനം ഇടിഞ്ഞു. വിശകലന വിദഗ്ധരുടെ കണക്കനുസരിച്ച് 4% ഇടിവാണ് പ്രതീക്ഷിച്ചിരുന്നത്. പരസ്യ വിൽപ്പനയുടെ വരുമാനത്തിൽ ഗൂഗിളിൽ 78% ഇടിവ് രേഖപ്പെടുത്തിയിരുന്നു.
റിലയൻസ് ജിയോയിൽ കൈവച്ച് ഫേസ്ബുക്ക്; 9.9 ശതമാനം ഓഹരികൾ സ്വന്തമാക്കി