ചരക്ക് സേവന നികുതി വിജയകരമായി നടപ്പാക്കിയതിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ധനമന്ത്രാലയം നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. ഇന്ന് അരുൺ ജെയ്റ്റ്‌ലിയെ ഓർമിക്കുമ്പോൾ, ജിഎസ്ടി നടപ്പാക്കുന്നതിൽ അദ്ദേഹം വഹിച്ച പ്രധാന പങ്ക് തീർച്ചയായും അംഗീകരിക്കണമെന്നും അത് ഇന്ത്യൻ നികുതിയിലെ ഏറ്റവും അടിസ്ഥാനപരമായ പരിഷ്കാരങ്ങളിലൊന്നായി ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
ജിഎസ്ടി നടപ്പാക്കൽ
2014 മുതൽ മോദി സർക്കാരിന്റെ ആദ്യ ടേമിൽ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ച ജെയ്റ്റ്‌ലി 2017 ജൂലൈ 1നാണ് ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി ആളുകളുടെ നികുതി നിരക്ക് കുറച്ചതായും നികുതിദായകരുടെ എണ്ണം 1.24 കോടി ആക്കി വർധിപ്പിച്ചതായും ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.
ജിഎസ്ടി ഒഴിവാക്കൽ
40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. തുടക്കത്തിൽ ഈ പരിധി 20 ലക്ഷം രൂപയായിരുന്നു. കൂടാതെ, 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് കോമ്പോസിഷൻ സ്കീം തിരഞ്ഞെടുത്ത് ഒരു ശതമാനം നികുതി മാത്രം നൽകാം.
നികുതി കുറച്ചു
ജിഎസ്ടി നടപ്പാക്കിയതോടെ ധാരാളം വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചു. നിലവിലെ കണക്കനുസരിച്ച്, 28 ശതമാനം നിരക്ക് മിക്കവാറും ആഡംബര വസ്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 28 ശതമാനം സ്ലാബിലെ 230 ഇനങ്ങളിൽ 200 ഓളം സാധനങ്ങൾ താഴിന്ന സ്ലാബുകളിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു. ഭവന മേഖലയെ അഞ്ച് ശതമാനം സ്ലാബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭവന നിർമ്മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി കുറച്ചിട്ടുണ്ട്.
നികുതി കുറച്ചത് എന്തിനെല്ലാം
ഹെയര്‍ ഓയില്‍, പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് 29.3 % ല്‍ നിന്ന് 18 %ആയി കുറച്ചു. ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, വാക്വംക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്‌സി, വാട്ടര്‍ ഹീറ്റര്‍, 32 ഇഞ്ച് വരെയുള്ള ടിവി എന്നിവയുടെ നികുതി ജിഎസ്ടി നടപ്പാക്കിയതോടെ 31.3 % ല്‍ നിന്ന് 18 % ആയി കുറഞ്ഞു. സിനിമ ടിക്കറ്റുകള്‍ക്കുള്ള നികുതി മുന്‍പ് 35 % നും 110 % നും ഇടയിലായിരുന്നു. 12 % വും 18 % വും ആയി ജിഎസ്ടി സംവിധാനത്തില്‍ കുറഞ്ഞു.
മാറ്റങ്ങൾ
ജിഎസ്ടിയിലെ എല്ലാ പ്രക്രിയകളും പൂർണ്ണമായും ഓട്ടോമാറ്റിക്കാക്കി. ഇതുവരെ 50 കോടി റിട്ടേൺ ഓൺലൈനിൽ സമർപ്പിക്കുകയും 131 കോടി ഇ-വേ ബിൽ സൃഷ്ടിക്കുകയും ചെയ്തിട്ടുണെന്നും മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടിക്ക് മുമ്പുള്ള കാലഘട്ടത്തിലെ ഉയർന്ന നികുതി നിരക്കുകൾ നികുതി അടയ്ക്കുന്നതിന് വിരുദ്ധമായി പ്രവർത്തിച്ചപ്പോൾ ജിഎസ്ടിക്ക് കീഴിലുള്ള കുറഞ്ഞ നിരക്കുകൾ നികുതി പാലിക്കൽ വർദ്ധിപ്പിക്കാൻ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു. ജിഎസ്ടി ആരംഭിച്ച സമയത്ത് അതിന്റെ പരിധിയിൽ വന്നവരുടെ എണ്ണം 65 ലക്ഷമായിരുന്നു. ഇപ്പോൾ ഇത് 1.24 കോടി കവിഞ്ഞു.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications