യുഎസ് എയ്‌റോസ്‌പേസ് ഭീമനായ ബോയിംഗ് ഇന്ത്യയുടെ എയ്‌റോസ്‌പേസ് ഹബിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതികൾ നിർത്തിവച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഉന്നതതല ക്ലിയറൻസ് കമ്മിറ്റി (എസ്എച്ച്എൽസിസി) യോഗം ബോയിംഗിന്റെ അഭ്യർത്ഥന അംഗീകരിച്ചു.
പേടിഎമ്മിലെ ഓഹരി ചൈനീസ് കമ്പനിയായ ആന്റ് ഗ്രൂപ്പ് വിറ്റേക്കും, ഇന്ത്യ-ചൈന സംഘർഷം കാരണമെന്ന് സൂചന
കൊവിഡ് -19 മഹാമാരി മൂലം മന്ദഗതിയിലുള്ള ആവശ്യം കണക്കിലെടുത്ത് ബെംഗളൂരുവിൽ നിർമാണ പദ്ധതികൾ തുടരേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. 1,150 കോടി മുതൽമുടക്കിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്‌റോസ്‌പേസ് പാർക്കിൽ 36 ഏക്കർ സ്ഥലത്ത് എഞ്ചിനീയറിംഗ്, ഉൽപ്പന്ന വികസന കേന്ദ്രം സ്ഥാപിക്കാനുള്ള ബോയിംഗിന്റെ പദ്ധതിക്ക് രണ്ട് വർഷം മുമ്പ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു.
യുഎസിലെ പദ്ധതിക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ വലിയ കേന്ദ്രമായി ബെംഗളൂരു പദ്ധതി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 13,341 തൊഴിലവസരങ്ങളുള്ള 26,659 കോടി മുതൽ മുടക്കുള്ള അഞ്ച് പ്രോജക്ടുകളാണ് കമ്മിറ്റി അംഗീകരിച്ചിരുന്നത്. അതേസമയം, കർണാടകയിലെ എളുപ്പത്തിലുള്ള ബിസിനസ്സ് ആരംഭിക്കലിന്റെ ഭാഗമായി യെഡിയൂരപ്പ ഒരു സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള ക്ലിയറൻസ് (എബിസി) പദ്ധതി ആരംഭിച്ചു.
തകർച്ചയിൽ നിന്ന് ലാഭത്തിലേക്ക് കുതിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ, വൻ നേട്ടം
വിവിധ വകുപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 15 വ്യവസായ സേവനങ്ങൾ ഈ പദ്ധതിയിൽ ഉണ്ടാകും. നിർമ്മാണ വ്യവസായങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള ക്ലിയറൻസിന് അർഹതയുണ്ട്. മൂന്ന് വർഷത്തേക്കുള്ള പ്രാരംഭ കാലയളവിലോ വാണിജ്യ പ്രവർത്തന തീയതി വരെയോ സർക്കാർ അനുമതികളായി ഇത് പരിഗണിക്കും.