ധനപരമായ ആശങ്കകൾക്കിടയിൽ കൊറോണ വൈറസ് മഹാമാരി നയിക്കുന്ന മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാം. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിലെ ഇളവ്, ഉത്സവകാലം, ഗവൺമെൻറ്, ആർബിഐ നടപടികൾ എന്നിവ ഉപഭോഗം വർദ്ധിക്കാനും മാന്യമായ സാമ്പത്തിക വീണ്ടെടുക്കലിനും കാരണമായി. എന്നാൽ ഈ നേട്ടത്തിന്റെ നിലനിൽപ്പ് ഒരു പ്രധാന വെല്ലുവിളിയാണ്.
കേന്ദ്രവും റിസർവ് ബാങ്കും കൊവിഡ് 19നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരത്തെ തന്നെ ഒരുപരിധി വരെ കൈകാര്യം ചെയ്യുകയും 20 ലക്ഷം കോടി രൂപ വിലമതിക്കുന്ന നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയെ അതിന്റെ വളർച്ചാ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളായിരുന്നു ഇത്.
കേരളത്തില്‍ സ്വര്‍ണവില 120 രൂപ കൂടി; അറിയാം ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍
ബിസിനസുകൾക്ക് ആവശ്യമായ പണലഭ്യതയും ക്രെഡിറ്റ് പിന്തുണയും വാഗ്ദാനം ചെയ്ത ഈ പാക്കേജ് പൗരന്മാർക്ക് നേരിട്ട് പണം എത്തിക്കാൻ കാര്യമായൊന്നും ചെയ്തില്ല. അടിസ്ഥാന സൌകര്യ വികസനം, ഗ്രാമീണ മേഖല, ആരോഗ്യ സംരക്ഷണം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ചെലവ് വർദ്ധിപ്പിക്കാനായിരിക്കും നാളെ നടക്കാനിരിക്കുന്ന ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നിരീക്ഷകർ പറയുന്നു.
ഈ നീക്കം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനിടയാക്കും, അതേസമയം എംഎസ്‌എംഇകൾ വാഗ്ദാനം ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത വർധിപ്പിക്കുകയും മൊത്തം ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. കൂടാതെ, 'ആത്മനിർഭർ' ഭാരത് ലക്ഷ്യത്തിലെത്താനായി എംഎസ്‌എംഇയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഘടനാപരമായ വെല്ലുവിളികൾ നീക്കം ചെയ്യുന്ന നിരവധി നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കാം.