കോവിഡ് -19 കണക്കിലെടുത്ത് ടിക്കറ്റ് റദ്ദാക്കുന്നതിനും റീഷെഡ്യൂളിംഗിനുമുള്ള ചാർജ് ഒഴിവാക്കുന്നത് പരിഗണിക്കാൻ വ്യോമയാന മന്ത്രാലയം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് പൂർണമായ റീഫണ്ട് ലഭിക്കില്ല. നിലവിൽ ബുക്കിംഗ് റീ ഷെഡ്യൂലിംഗ് ചാര്‍ജുകള്‍ മാത്രമേ കമ്പനികൾ ഒഴിവാക്കിയിട്ടുള്ളൂ. ലോകാരോഗ്യ സംഘടന കോവിഡ്-19 മാഹാമാരിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം ബുക്കിംഗ് റീ ഷെഡ്യൂലിംഗ് ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കാന്‍ വിമാനക്കമ്പനികളോട് അഭ്യര്‍ഥിക്കുകയായിന്നു. ഇത് ഏകദേശം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിൽ കാൻസലേഷൻ ഒരു വിമാന കമ്പനിയും സൗജന്യമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീതിയിൽ വിമാനയാത്രകളെല്ലാം ഒഴിവാക്കേണ്ട അവസ്ഥയിലാണ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതിനാൽ മുമ്പേ തന്നെ ബുക്ക് ചെയ്‌തവരാണ് പ്രതിസന്ധിയിലായത്.
ഏതൊക്കെ വിമാന കമ്പനികളാണ് റീഷെഡ്യൂളിംഗ് സൗജന്യമാക്കിയിട്ടുള്ളത്?
ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ വിമാന കമ്പനികളെല്ലാം റീഷെഡ്യൂളിംഗ് ചാര്‍ജുകള്‍ സൗജന്യമാക്കിയിട്ടുണ്ട്. ഗോ എയറിനൊപ്പമാണ് നിങ്ങൾ യാത്ര പ്ലാൻ ചെയ്‌തതെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ചെയ്യുന്ന ഏതെങ്കിലും പുതിയ ബുക്കിംഗിൽ യാത്രക്കാർക്ക് ഈ ടിക്കറ്റ് നിരക്ക് റിഡീം ചെയ്യാനുള്ള സൗകര്യം കമ്പനി നൽകുന്നതാണ്.

നഷ്ടത്തിലായ വ്യോമയാന മേഖലയ്ക്ക് കേന്ദ്ര സർക്കാർ സഹായം നൽകുമോ?
ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍. ലോക സമ്പദ്‌വ്യവസ്ഥ തന്നെ തളര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യോമയാന വ്യവസായത്തെയും സാരമായി ബാധിച്ചു. യാത്രക്കാൻ കുറഞ്ഞതോടെ വിമാന കമ്പനികൾക്ക് നിരവധി ഫ്ലൈറ്റുകൾ റീ ഷെഡ്യൂൾ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വലിയ നഷ്ടം നേരിടുന്ന വ്യേമയാന മേഖലയ്ക്ക് കേന്ദ്രം 11,900 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊറോണ പടര്‍ന്നുപിടിച്ചതോടെ ലോക രാജ്യങ്ങള്‍ അതിര്‍ത്തിയടച്ച് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെയാണ് വ്യോമയാന കമ്പനികള്‍ സമീപകാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇന്ധന നികുതി ഉള്‍പ്പെടെ വ്യോമയാന മേഖലയിലെ വിവിധ നികുതികള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കുന്ന കാര്യം കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications