ദില്ലി: ബുധനാഴ്ച്ച നഷ്ടത്തില്‍ കാലുവെച്ചാണ് ക്രിപ്റ്റോ വിപണി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷം നിക്ഷേപകര്‍ ഇന്ന് ലാഭമെടുപ്പിലേക്ക് തിരിഞ്ഞു. രാവിലെ 9.30 മണി സമയം ലോകത്തെ പ്രമുഖ 10 ക്രിപ്റ്റോ കറന്‍സികളില്‍ ഒന്‍പതും ഇടിവ് രേഖപ്പെടുത്തി. കൂട്ടത്തില്‍ പോള്ക്കഡോട്ടാണ് നഷ്ടം നേരിടുന്നവരില്‍ പ്രധാനി.
നേരത്തെ, ടെസ്ലാ മേധാവി ഇലോണ്‍ മസ്കിന്റെ ട്വീറ്റ് ക്രിപ്റ്റോ വിപണിക്ക് ഉണര്‍വ് സമ്മാനിച്ചിരുന്നു. ഊര്‍ജ്ജ ഉപഭോഗം കുറച്ച് 'മൈനിങ്' പ്രക്രിയ കാര്യക്ഷമമാക്കാന്‍ സാധിച്ചാല്‍ ബിറ്റ്കോയിന് ഇടപാടുകള്‍ ടെസ്ല പുനരാരംഭിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ജൂലായില്‍ അടുത്ത സാമ്പത്തിക ഫലം ടെസ്ല പ്രഖ്യാപിക്കാനിരിക്കുന്നതും ക്രിപ്റ്റോ നിക്ഷേപകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ബിറ്റ്കോയിനിലുള്ള നിക്ഷേപം ടെസ്ല വര്ധിപ്പിരിക്കുമോ അതോ വിട്ടുകളഞ്ഞോയെന്ന് അറിയാന്‍ വിപണി ആകാംക്ഷയോടെ കാത്തുനില്ക്കുന്നു.
മറുഭാഗത്ത് പ്രമുഖ നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്ക്സ് ഗ്രൂപ്പ് ബിറ്റ്കോയിനില് നിന്നും പതിയെ ശ്രദ്ധ തിരിക്കുന്നത് കാണാം. എഥീറിയത്തിലേക്കും (ഈഥര്‍) നിക്ഷേപം വിന്യസിക്കാനുള്ള നീക്കത്തിലാണ് ഗോള്‍ഡ്മാന്‍ സാക്ക്സ്. വൈകാതെ ഈഥറിലും ഓപ്ഷന്‍സ് ആന്‍ഡ് ഫ്യൂച്ചേഴ്സ് ട്രേഡിങ് ബാങ്ക് കൊണ്ടുവരും.
ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോ കറന്‍സികളെ സംശയദൃഷ്ടിയോടെയാണ് സാമ്പത്തിക ലോകം ഇപ്പോഴും നിരീക്ഷിക്കുന്നത്. അസാധാരണമായ ചാഞ്ചാട്ടവും നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും കാരണം ക്രിപ്റ്റോ കറന്‍സിയെ അസറ്റ് ഗണത്തില്‍ പെടുത്താന്‍ ഒട്ടനവധി ഫണ്ട് മാനേജര്‍മാര്‍ തയ്യാറല്ല.
എന്തായാലും പ്രമുഖ ക്രിപ്റ്റോ കറന്‍സികളില്‍ അനുക്രമമായ പോസിറ്റീവ് മുന്നേറ്റം സാവകാശം കണ്ടുവരുന്നുണ്ട്. മെയ് മാസത്തെ തകര്‍ച്ചയ്ക്ക് ശേഷം ബിറ്റ്കോയിന്, എഥീറിയം, ഡോജ്കോയിന്, കാര്‍ഡാനോ ഉള്‍പ്പെടെയുള്ളവയില്‍ വലിയ വില വ്യത്യാസം സംഭവിച്ചിട്ടില്ലെങ്കിലും ഈ കോയിനുകളുടെ ടെക്നിക്കല്‍ വശം ആരോഗ്യകരമായ ഉയര്‍ച്ച ചൂണ്ടിക്കാട്ടുന്നതായി ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു. ജൂണ്‍ 16 രാവിലെ 9.30 സമയം ക്രിപ്റ്റോ കറന്‍സികള്‍ കാഴ്ച്ചവെച്ച വിലനിലവാരം ചുവടെ കാണാം.
- ബിറ്റ്കോയിന് - 40,086.73 ഡോളര്‍ (0.97 ശതമാനം ഇടിവ്)
- എഥീറിയം - 2,527.11 ഡോളര്‍ (2.29 ശതമാനം ഇടിവ്)
- ടെതര്‍ - 1.00 ഡോളര്‍ (0.01 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 361.56 ഡോളര്‍ (3.10 ശതമാനം ഇടിവ്)
- കാര്‍ഡാനോ - 1.55 ഡോളര്‍ (1.50 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.3166 ഡോളര്‍ (2.99 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.8647 ഡോളര്‍ (2.56 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 23.86 ഡോളര്‍ (5.30 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 23.33 ഡോളര്‍ (3.46 ശതമാനം ഇടിവ്)
ലോകത്തെ ഏറ്റവും വലിയ 15 -മത്തെ ക്രിപ്റ്റോ കറന്‍സിയായ പോളിഗണ് (മാറ്റിക്) കഴിഞ്ഞവാരം അതിശയകരമായ വളര്‍ച്ചയാണ് കുറിച്ചത്. അമേരിക്കയിലെ കോടിപതിയായ മാര്‍ക്ക് ക്യൂബന്‍ ഇന്ത്യന്‍ ക്രിപ്റ്റോ കറന്‍സിയായ പോളിഗണിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിക്ഷേപകരും ട്രേഡര്‍മാരും വലിയ തോതില്‍ പോളിഗണില് താത്പര്യം പ്രകടപിപ്പിക്കുകയാണ്.
ബൈനാന്‍സ്, കോയിന്‍ബേസ് എക്സ്ചേഞ്ചുകളില്‍ പോളിഗണ് കറന്‍സിയുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെയുള്ള ടെക്കനിക്കല്‍ ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ 'ഡ്രാഗണ്‍ഫ്ളൈ ഡോജി' മാതൃകയാണ് പോളിഗണ് കുറിച്ചിരിക്കുന്നത്. കോയിന്റെ വിലയാകട്ടെ 1.159 ഡോളറില്‍ നിന്നും 1.71 ഡോളറിലേക്കും ഉയര്‍ന്നു; 47 ശതമാനം വളര്‍ച്ച.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
