കൊറോണ വൈറസ് പ്രതിസന്ധിയും എണ്ണ വിലയിലുണ്ടായ ഇടിവും സാമ്പത്തിക ക്രമീകരണങ്ങളെ തകിടം മറിച്ചതോടെ ഗൾഫ് രാജ്യങ്ങളും പ്രതിസന്ധിയിൽ. സമ്പന്നമായ ഗൾഫ് അറബ് രാജ്യങ്ങൾക്ക് പോലും പ്രതിസന്ധി താങ്ങാനാകാത്ത നിലയിലാണ്. ദുബൈയുടെ ഭാഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ 900,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 9.6 മില്യൺ ആളുകളെ ഇതി ബാധിച്ചേക്കാം.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതായി അടുത്തിടെ ചില ഗൾഫ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന വരുമാനമുള്ളവരുടെ നഷ്ടം നിരവധി പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളും നാട്ടിലേയ്ക്ക് മടങ്ങുന്നത് റെസ്റ്റോറന്റുകൾ, സ്‌കൂളുകൾ, ക്ലിനിക്കുകൾ തുടങ്ങിയ മേഖലകളെയും ബാധിക്കും.
തൊഴിൽ പ്രതിസന്ധി
കൊറോണ വൈറസ് കാരണം ആഗോളതലത്തിൽ ഒരു ബില്യണിലധികം തൊഴിലാളികൾക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനോ തൊഴിൽ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന വ്യക്തമാക്കിയിരുന്നു. കുവൈറ്റിലും മറ്റും വിദേശികൾക്ക് പുതിയ ജോലികൾ നൽകുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ അവരെ പിരിച്ചുവിടാൻ പ്രോത്സാഹിപ്പിക്കുകയാണ്.
പിരിച്ചുവിടൽ
പതിറ്റാണ്ടുകളായി, ലോകത്തിലെ ഏറ്റവും വിപുലമായ മാളുകളും ഉയരം കൂടിയ കെട്ടിടങ്ങളും നിർമ്മിച്ച് ദുബായ് റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ ദുബായുടെ വീണ്ടെടുക്കലിന് സമയമെടുക്കുമെന്നാണ് സൂചനകൾ. ലോകത്തിലെ ഏറ്റവും വലിയ ദീർഘദൂര വിമാന സർവ്വീസായ എമിറേറ്റ്സ് ഗ്രൂപ്പ് പോലും ജീവനക്കാരെ പിരിച്ചുവിടുകയാണ്. 30,000 ത്തോളം ജോലികൾ എമിറേറ്റ്സ് വെട്ടിക്കുറച്ചു. ദുബായിലെ ഹോട്ടലുകൾ 30% ജീവനക്കാരെ വെട്ടിക്കുറയ്ക്കും.
കാർഗോ ആൻഡ് പാക്കേജിംഗ്
ദുബായ് ആസ്ഥാനമായുള്ള മൂവ് ഇറ്റ് കാർഗോ ആൻഡ് പാക്കേജിംഗ് നൽകുന്ന വിവരം അനുസരിച്ച് തങ്ങളുടെ സാധനങ്ങൾ വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ ആഗ്രഹിക്കുന്ന പ്രതിദിനം ഏഴ് കോളുകൾ എങ്കിലും സ്വീകരിക്കുന്നതായി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആഴ്ചയിൽ രണ്ടോ മൂന്നോ പേരുമാത്രമാണ് ഇത്തരത്തിൽ വിളിച്ചിരുന്നതെന്നും സ്ഥാപനം വ്യക്തമാക്കി.


Click it and Unblock the Notifications