റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം യൂണിറ്റിൽ കൈവച്ച് ഫേസ്ബുക്ക്. 5.7 ബില്യൺ ഡോളറിന് (43,574 കോടി രൂപ) റിലയൻസ് ജിയോയിൽ 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. അതിവേഗം വളരുന്ന വൻ വിപണിയിൽ ഉറച്ചു നിൽക്കാൻ ഫേസ്ബുക്കിനെ സഹായിക്കുന്ന നീക്കമാണിത്. എന്നാൽ കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള റിലയൻസിന്റെ മാർഗങ്ങളിലൊന്നാണ് ഈ ഓഹരി വിൽപ്പന.
വമ്പൻ ഇടപാട്
4.62 ലക്ഷം കോടി രൂപ (65.95 ബില്യൺ ഡോളർ) ആണ് ജിയോയും ഫേസ്ബുക്കും തമ്മിലുള്ള ഇടപാട് തുക. ഒരു ടെക്നോളജി കമ്പനിയിലെ ഏതാനും ഓഹരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്ഡിഐയാണെന്നും കരാർ സംബന്ധിച്ച് ആർഐഎൽ പറഞ്ഞു. വാണിജ്യ സേവനങ്ങൾ ആരംഭിച്ച് വെറും മൂന്നര വർഷത്തിനുള്ളിൽ വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച 5 ലിസ്റ്റുചെയ്ത കമ്പനികളിൽ ജിയോയും ഉൾപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്കിന്റെ പ്രതികരണം
ഈ നിക്ഷേപം ഇന്ത്യയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെയും രാജ്യത്ത് ജിയോ വരുത്തി പരിവർത്തനത്തനങ്ങൾ അടിവരയിടുന്നതുമാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. നാല് വർഷത്തിനുള്ളിൽ, ജിയോ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിൽ കൊണ്ടുവന്നു. ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.
ലക്ഷ്യം
ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രത്യേകിച്ചും ഇന്ത്യയിലുടനീളം 60 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. നിക്ഷേപത്തോടൊപ്പം, ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ, ഫെയ്‌സ്ബുക്കിന്റെ വാട്‌സ്ആപ്പ് സേവനം എന്നിവയും വാണിജ്യ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ജിയോയുടെ വളർച്ച
മൂന്ന് വർഷം മുമ്പ് ആരംഭിച്ചതിനുശേഷം, കോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുന്നതിനുള്ള വളർച്ച വേഗതത്തിൽ ആയിരുന്നു. ആകർഷകമായ മൊബൈൽ ഇൻറർനെറ്റ് നിരക്കുകളും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും (ചാറ്റ് സേവനങ്ങൾ,സിനിമകൾ, ഗെയിമുകൾ, സംഗീതം എന്നിവയുൾപ്പെടെ) 340 ദശലക്ഷം ഉപഭോക്താക്കളെ ജിയോയുടെ പുതുമ തേടിയെത്താൻ പ്രേരിപ്പിച്ചു.
കടം കുറയ്ക്കും
ആർഐഎല്ലിന്റെ കടം കുറയ്ക്കാൻ ഫേസ്ബുക്കുമായുള്ള ഈ കരാർ സഹായിക്കും. 2016 ൽ 40 ബില്യൺ ഡോളറാണ് അംബാനി ജിയോയിൽ നിക്ഷേപിച്ചത്. 2021 മാർച്ചോടെ കമ്പനിയുടെ അറ്റ കടം പൂജ്യമായി കുറയ്ക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസിന്റെ ലക്ഷ്യത്തിന്റെ ഫലമാണ് ഫേസ്ബുക്കുമായുള്ള കരാർ. ചില ബിസിനസുകളിലെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതിലൂടെ കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആർഐഎൽ കഴിഞ്ഞ മാസങ്ങളിൽ ആരംഭിച്ചിരുന്നു. .
സാമ്പത്തിക വീണ്ടെടുക്കൽ
കൊറോണാനന്തര കാലഘട്ടത്തിൽ ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ സാമ്പത്തിക വീണ്ടെടുക്കൽ നടത്താനും പുനരുജ്ജീവനത്തിനും ഫേസ്ബുക്കുമായുള്ള പങ്കാളിത്തം ഒരു പ്രധാന സംഭാവന നൽകുമെന്ന് ആർഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം വളരുന്നതിലും പരിവർത്തനം ചെയ്യുന്നതിലും തുടരുന്നതിൽ ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫെയ്‌സ്ബുക്കിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications