ജനീവ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലാന്‍ഡ്. പല സൂചികകളിലും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഒരു രാജ്യം. എന്തായാലും ആ സ്വിറ്റ്സര്‍ലാന്‍ഡില്‍ ദേശീയ തലത്തില്‍ ഒരു മിനിമം കൂലി നിയമമൊന്നും ഇല്ല. എന്നാല്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഇപ്പോള്‍ മിനിമം കൂലിയിലെ റെക്കോര്‍ഡിന്റെ പേരില്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്.
സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ജനീവയാണ് ചരിത്രത്തില്‍ ഇടം നേടുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലി ഇനിമുതല്‍ ഇവിടെ ആയിരിക്കും. അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം...
മണിക്കൂറില്‍ 23 ഫ്രാങ്ക്
മണിക്കൂറില്‍ 23 സ്വിസ് ഫ്രാങ്ക് മിനിമം വേതനമായി നിശ്ചയിക്കാന്‍ ആണ് ജനീവയിലെ വോട്ടര്‍മാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതായത് 25 അമേരിക്കന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 18,44 രൂപ വരും ഇത്.
ഏറ്റവും ഉയര്‍ന്ന കൂലി
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലിയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും നിയമം മൂലം ഉറപ്പാക്കപ്പെടുകയും ചെയ്തിരുന്നു. നവംബര്‍ 1 മുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.
ഭൂരിപക്ഷത്തിന്റെ പിന്തുണ
സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിച്ചതല്ല ഇക്കാര്യം. ജനങ്ങള്‍ക്ക് മുന്നില്‍ വോട്ടിനിട്ട് തീരുമാനത്തില്‍ എത്തിയതാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 58 ശതമാനം ആളുകള്‍ ഈ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ദേശീയ നിയമമില്ല
ലോകത്ത് ജീവിക്കാന്‍ കൊള്ളാവുന്ന മികച്ച രാജ്യങ്ങളില്‍ ഒന്നാണെങ്കിലും, സ്വിറ്റ്സര്‍ലാന്‍ഡിന് പൊതുവായി ഒരു മിനിമം കൂലി നിയമമില്ല. 26 കന്റോണുകളാണ് (മേഖലകള്‍) ആണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ ഉള്ളത്. അതില്‍ മിനിമം കൂലി നിയമം നടപ്പിലാക്കുന്ന നാലാമത്തെ കന്റോണ് മാത്രമാണ് ജനീവ.
ഒരു മാസം എത്ര കിട്ടും?
ആഴ്ചയില്‍ 41 മണിക്കൂര്‍ ആണ് പ്രവൃത്തി സമയം. അങ്ങനെ നോക്കുമ്പോള്‍ ഒരു മാസത്തില്‍ 164 മണിക്കൂര്‍. ഒരു മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക് മിനിമം കൂലിയാകുമ്പോള് ഒരു മാസം മൊത്തം 3,772 സ്വിസ് ഫ്രാങ്ക്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ മൂന്ന് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ് രൂപ!
മുപ്പതിനായിരം പേര്‍ക്ക്
മിനിമം കൂലി നിയമത്തിന്റെ ആനുകൂല്യം മുപ്പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭ്യമാകും എന്നാണ് ജനീവ ട്രേഡ് യൂണിയന് ആക്ഷന്‍ കമ്യൂണിറ്റി പറയുന്നത്. അതില്‍ മൂന്ന് രണ്ട് പേരും സ്ത്രീകളും ആണ്. ചരിത്രപരമായ വിജയം എന്നാണ് ട്രേഡ് യൂണിയന് ആക്ഷന്‍ കമ്യൂണിറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications