കൊവിഡ് -19 ആളുകളുടെ യാത്രകൾ കുറയ്ക്കുകയും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതോടെ ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവിടങ്ങളിൽ രസകരമായ ചില മാറ്റങ്ങൾ സംഭവിച്ചു. ജൂൺ പാദത്തിൽ കമ്പനികളിലെ യാത്രാ ചെലവ് 86 ശതമാനം വരെ കുറഞ്ഞു. എന്നാൽ ആശയവിനിമയത്തിനായുള്ള ബില്ലുകൾ 20 മുതൽ 30 ശതമാനം വരെ വർദ്ധിച്ചതായി കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു.
ചെലവുകൾ ഇങ്ങനെ
കമ്പനികളുടെ ത്രൈമാസ ഫലങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, മൂന്ന് കമ്പനികളുടെയും മൊത്തം യാത്രാ ചെലവ് 2019 ജൂൺ അവസാനിച്ച പാദത്തിൽ 2,153 കോടിയിൽ നിന്ന് 2020 ജൂണിൽ 500 കോടി രൂപയായി കുറഞ്ഞു. ജോലിക്കാര്യങ്ങൾക്കായി വീഡിയോ കോൺഫറൻസിംഗിനെയും മറ്റും ആശ്രയിക്കുന്നതിനാൽ ഈ പാദം അവസാനത്തോടെ കമ്പനികളുടെ ആശയവിനിമയ ചെലവ് 742 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 600 കോടി രൂപയായിരുന്നു.
കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ്
കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് ഐടി കമ്പനികളുടെ ഏറ്റവും വലിയ മൂന്നാമത്തെ ചെലവായിരുന്നു യാത്രകൾ. എന്നാൽ 2020 ജൂണിൽ അവസാനിച്ച പാദത്തിൽ, മൂന്ന് കമ്പനികൾക്കുമായുള്ള ആശയവിനിമയ ചെലവ് അവരുടെ യാത്രാ ബില്ലുകളേക്കാൾ കൂടുതലായിരുന്നു. 2019 ജൂണിൽ ആശയവിനിമയ ചെലവ് ഈ ഓരോ കമ്പനികളുടെയും യാത്രാ ചെലവിന്റെ നാലിലൊന്ന് മാത്രമായിരുന്നു.
ഇൻഫോസിസ്
മൂന്ന് കമ്പനികളിൽ ഇൻഫോസിസിനാണ് യാത്ര ചെലവുകൾ ഏറ്റവും കുറഞ്ഞത്. 86 ശതമാനം ഇടിവ് യാത്രാച്ചെലവിൽ കമ്പനിയ്ക്കുണ്ടായി. 2019 ജൂണിൽ 827 കോടി രൂപയായിരുന്ന യാത്ര ചെലവ് 2020 ജൂണിൽ 116 കോടി രൂപയായി കുറഞ്ഞു. എന്നാൽ കമ്പനിയുടെ ആശയവിനിമയ ചെലവ് 28 ശതമാനം ഉയർന്നു. 127 കോടിയിൽ നിന്ന് 163 കോടി രൂപയായി.
ടിസ്എസ്, വിപ്രോ
ടിസിഎസിനെ സംബന്ധിച്ചിടത്തോളം യാത്രാ ചെലവ് 69 ശതമാനം കുറഞ്ഞപ്പോൾ ആശയവിനിമയ ചെലവ് 22 ശതമാനം ഉയർന്നു. വിപ്രോയെ സംബന്ധിച്ചിടത്തോളം യാത്രാ ചെലവ് 75 ശതമാനം കുറഞ്ഞു. ആശയവിനിമയ ചെലവ് 26 ശതമാനം ഉയർന്നു. കമ്പനികൾക്ക് വരുമാനത്തിൽ ഇടിവുണ്ടായ പാദത്തിൽ, യാത്രാച്ചെലവിലെ ഇടിവ് അവരുടെ ലാഭ വളർച്ച നിലനിർത്താൻ സഹായിച്ചു. ലാഭത്തിന്റെ ഇടിവ് പരിമിതപ്പെടുത്തുകയും ചെയ്തു.
വരുമാനം
ഇൻഫോസിസിനെ സംബന്ധിച്ചിടത്തോളം വരുമാന വളർച്ച 8.5 ശതമാനമാണ്. അറ്റാദായം 12.4 ശതമാനം ഉയർന്നു. വിപ്രോയുടെ കാര്യത്തിൽ വരുമാനം 1.3 ശതമാനം വർധിച്ചെങ്കിലും നികുതിക്കു ശേഷമുള്ള ലാഭം (പിഎടി) 8.8 ശതമാനം വർദ്ധിച്ചു. ടിസിഎസിന്റെ കാര്യത്തിൽ വരുമാനം 0.4 ശതമാനം നേരിയ തോതിൽ വർദ്ധിച്ചപ്പോൾ ലാഭം 13.5 ശതമാനം കുറഞ്ഞു.
ഓഹരി വില
2020 ജൂൺ അവസാനിച്ച പാദത്തിൽ ലാഭത്തിലുണ്ടായ വളർച്ചയ്ക്ക് അനുസൃതമായി ഇൻഫോസിസും വിപ്രോയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഓഹരി വിലയിൽ കുത്തനെ വർധനവുണ്ടായി. ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ ഇൻഫോസിസിന്റെ ഓഹരി വില 16.6 ശതമാനവും വിപ്രോയുടെ ഓഹരികൾ ചൊവ്വാഴ്ച 17 ശതമാനവും ഉയർന്നു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications