ഇറാഖിൽ യുഎസ് സേനയ്‌ക്കെതിരെ തെഹ്‌റാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് എണ്ണവില ഇന്ന് കുത്തനെ ഉയർന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇതോടെ ടോക്കിയോ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഇറാഖിലെ രണ്ട് വ്യോമതാവളങ്ങൾക്കെതിരായ മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, നിക്കി 225 സൂചിക 2.5 ശതമാനം ഇടിഞ്ഞു, ടോപ്പിക്സ് സൂചിക രണ്ട് ശതമാനത്തിൽ കൂടുതൽ ഇടിവ് രേഖപ്പെടുത്തി.
ഇറാൻ സൈനിക കമാൻഡർ കാസെം സൊലൈമാനിയെ അമേരിക്ക വധിച്ചതിനെതിരെയുള്ള ഇറാന്റെ ആദ്യം പ്രതികാര നടപടിയാണിത്. ഇതിനെ തുടർന്ന് എണ്ണ കുത്തനെ ഉയർന്നു, ഡബ്ല്യുടിഐ 4.53 ശതമാനം ഉയർന്ന് ബാരലിന് 65.54 ഡോളറിലെത്തി. സുരക്ഷിത താവളമായ യെനിലേക്കുള്ള നീക്കം ജാപ്പനീസ് സ്റ്റോക്കുകളെയും ബാധിച്ചു. നിക്ഷേപകർ പലപ്പോഴും അനിശ്ചിതത്വത്തിൽ അഭയം തേടുന്ന ഒന്നാണ് യെൻ. സൊലൈമാനിയുടെ കൊലപാതകം മുതൽ ഓഹരി വിപണികൾ അസ്ഥിരമായിരുന്നു.
അമേരിക്കയുടെ ഇറാൻ ഉപരോധം: നേട്ടം അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും
ടോക്കിയോയിൽ ഉയർന്ന യെൻ ബ്ലൂ-ചിപ്പ് എക്സ്പോർട്ടേഴ്സിനെ കാര്യമായി ബാധിച്ചു, സോണി 1.07 ശതമാനം ഇടിഞ്ഞ് 7,573 യെന്നിലും ഗെയിം ഭീമനായ നിന്റെൻഡോ 1.07 ശതമാനം ഇടിഞ്ഞ് 42,480 യെന്നിലും എത്തി. കാർ ഭീമനായ ടൊയോട്ട 1.45 ശതമാനം ഇടിഞ്ഞ് 7,603 യെന്നിലും, ചിപ്പ് നിർമാണ ഉപകരണ നിർമാതാക്കളായ ടോക്കിയോ ഇലക്ട്രോൺ 1.34 ശതമാനം ഇടിഞ്ഞ് 23,200 യെന്നിലും എത്തി.
നിസാൻ 1.20 ശതമാനം ഇടിഞ്ഞ് 628.8 യെന്നിലെത്തി. ഓപ്പണിംഗ് ബെല്ലിന് ശേഷം വ്യാപാരത്തിന്റെ തുടക്കത്തിൽ നിക്കി 225 സൂചിക 576.26 പോയിന്റ് കുറഞ്ഞ് 22,999.46 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ടോപ്പിക്സ് സൂചിക 37.90 പോയിൻറ് കുറഞ്ഞ് 1,687.15 ലെത്തി.