ജയിലിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപയുടെ ഫ്ലാറ്റ് കണ്ടുകെട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടനിലെ ജയിലിൽ കഴിയുന്ന യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാർട്ട്മെന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ 77 സൗത്ത് ഓഡ്‌ലി സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിന് യുകെയിൽ 13.5 മില്യൺ പൗണ്ട് വിപണി മൂല്യമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡൊയിറ്റ് ക്രിയേഷൻസ് ജേഴ്സി ലിമിറ്റഡിന്റെ പേരിൽ കപൂർ 2017 ൽ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കിൽ 93 കോടി രൂപയ്ക്ക് വസ്തു വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

യെസ് ബാങ്ക് പ്രതിസന്ധി

യെസ് ബാങ്ക് പ്രതിസന്ധി

4,300 കോടി രൂപയുടെ അഴിമതി ആരോപണത്തിലാണ് മുൻ യെസ് ബാങ്ക് എക്സിക്യൂട്ടീവ് മാർച്ച് ആദ്യം അറസ്റ്റിലായത്. കൊറോണ വൈറസ് ലോക്ക്ഡൌണിന് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ യെസ് ബാങ്ക് ഉപയോക്താക്കൾക്കും ഒരു മാസത്തേക്ക് 50,000 രൂപ വരെ ഇടപാട് പരിധി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു റാണ കപൂറിന്റെ അറസ്റ്റ്. വൻകിട കമ്പനികൾ വലിയ തുക വായ്പയെടുത്തതിനെത്തുടർന്ന് സ്വകാര്യ ബാങ്കിന് കടം വീട്ടാൻ കഴിയാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഇടപെടുകയും ന്യൂക്ലിയർ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്ന് ആശങ്കാകുലരായ ആയിരക്കണക്കിന് നിക്ഷേപകർ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചു.

കപൂറിന് എതിരായ കേസ്

കപൂറിന് എതിരായ കേസ്

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 13 പ്രതികളിൽ കപൂറിന്റെ ഭാര്യയും മൂന്ന് പെൺമക്കളുമുൾപ്പെട്ടിട്ടുണ്ട്. സിബിഐ സമർപ്പിച്ച കേസ് അനുസരിച്ച് യെസ് ബാങ്ക് 3,700 കോടി രൂപ ഡിഎച്ച്എഫ്എൽ അല്ലെങ്കിൽ ദിവാൻ ഹൌസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡിൽ നിക്ഷേപിച്ചു. ഇതേ സമയം കപൂറിന്റെ മൂന്ന് പെൺമക്കളായ റോഷ്നി കപൂർ, രാഖി കപൂർ ടണ്ടൻ, രാധ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡൊയിറ്റ് എന്ന കമ്പനിക്ക് 600 കോടി ഡോളർ വായ്പ നൽകി.

യെസ് ബാങ്കിന് പുനർജന്മം: ആർബിഐ മൊറട്ടോറിയം നീക്കി, ഇനി പണം പിൻവലിക്കാൻ പരിധിയില്ലയെസ് ബാങ്കിന് പുനർജന്മം: ആർബിഐ മൊറട്ടോറിയം നീക്കി, ഇനി പണം പിൻവലിക്കാൻ പരിധിയില്ല

തിരിമറികൾ

തിരിമറികൾ

യെസ് ബാങ്ക് ഡിബഞ്ചറുകളിൽ വാങ്ങിയ 3,700 കോടി രൂപ ഡിഎച്ച്എഫ്എൽ തിരികെ നൽകിയിട്ടില്ലെന്നാണ് ആരോപണം. സിബിഐ ഇതിനെ കൈക്കൂലി എന്ന് വിളിക്കുന്നു, കാരണം ഡൊയിറ്റ് വാഗ്ദാനം ചെയ്ത അഞ്ച് വസ്തുവകകൾക്ക് 700 കോടി രൂപ ഡിഎച്ച്എഫ്എൽ വിലമതിച്ചിട്ടുണ്ട്, എന്നാൽ ഈ സ്വത്തുക്കളുടെ ഏറ്റെടുക്കൽ ചെലവ് വെറും 40 കോടി രൂപയായിരുന്നു.

കൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണംകൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം

സിബിഐ ആരോപണം

സിബിഐ ആരോപണം

തനിക്കും കുടുംബത്തിനും അനാവശ്യ ആനുകൂല്യങ്ങൾ നേടുന്നതിനായി കപൂർ കപിൽ വാധവാനും മറ്റുള്ളവരുമായും ക്രിമിനൽ ഗൂഡാലോചന നടത്തി യെസ് ബാങ്ക് വഴി ഡിഎച്ച്എഫ്എല്ലിൽ നിക്ഷേപം നടത്തിയെന്നാണ് സിബിഐ ആരോപിച്ചത്. എന്നാൽ എല്ലാ ആരോപണങ്ങളും കപൂർ നിഷേധിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്; ചൈനയിൽ സ്വർണം ചെമ്പായി മാറിയത് ഇങ്ങനെചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്; ചൈനയിൽ സ്വർണം ചെമ്പായി മാറിയത് ഇങ്ങനെ

English summary

Jailed Yes Bank founder Rana Kapoor's flat worth Rs 127 crore confiscated | ജയിലിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപയുടെ ഫ്ലാറ്റ് കണ്ടുകെട്ടി

Rana Kapoor, founder of Yes Bank, is in jail in London owned apartment worth Rs 127 crore was confiscated by the Enforcement Directorate. Read in malayalam.
Story first published: Saturday, September 26, 2020, 8:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X