ലണ്ടനിലെ ജയിലിൽ കഴിയുന്ന യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാർട്ട്മെന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ 77 സൗത്ത് ഓഡ്‌ലി സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിന് യുകെയിൽ 13.5 മില്യൺ പൗണ്ട് വിപണി മൂല്യമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡൊയിറ്റ് ക്രിയേഷൻസ് ജേഴ്സി ലിമിറ്റഡിന്റെ പേരിൽ കപൂർ 2017 ൽ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കിൽ 93 കോടി രൂപയ്ക്ക് വസ്തു വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
യെസ് ബാങ്ക് പ്രതിസന്ധി
4,300 കോടി രൂപയുടെ അഴിമതി ആരോപണത്തിലാണ് മുൻ യെസ് ബാങ്ക് എക്സിക്യൂട്ടീവ് മാർച്ച് ആദ്യം അറസ്റ്റിലായത്. കൊറോണ വൈറസ് ലോക്ക്ഡൌണിന് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ യെസ് ബാങ്ക് ഉപയോക്താക്കൾക്കും ഒരു മാസത്തേക്ക് 50,000 രൂപ വരെ ഇടപാട് പരിധി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു റാണ കപൂറിന്റെ അറസ്റ്റ്. വൻകിട കമ്പനികൾ വലിയ തുക വായ്പയെടുത്തതിനെത്തുടർന്ന് സ്വകാര്യ ബാങ്കിന് കടം വീട്ടാൻ കഴിയാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഇടപെടുകയും ന്യൂക്ലിയർ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്ന് ആശങ്കാകുലരായ ആയിരക്കണക്കിന് നിക്ഷേപകർ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചു.
കപൂറിന് എതിരായ കേസ്
ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 13 പ്രതികളിൽ കപൂറിന്റെ ഭാര്യയും മൂന്ന് പെൺമക്കളുമുൾപ്പെട്ടിട്ടുണ്ട്. സിബിഐ സമർപ്പിച്ച കേസ് അനുസരിച്ച് യെസ് ബാങ്ക് 3,700 കോടി രൂപ ഡിഎച്ച്എഫ്എൽ അല്ലെങ്കിൽ ദിവാൻ ഹൌസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡിൽ നിക്ഷേപിച്ചു. ഇതേ സമയം കപൂറിന്റെ മൂന്ന് പെൺമക്കളായ റോഷ്നി കപൂർ, രാഖി കപൂർ ടണ്ടൻ, രാധ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡൊയിറ്റ് എന്ന കമ്പനിക്ക് 600 കോടി ഡോളർ വായ്പ നൽകി.
തിരിമറികൾ
യെസ് ബാങ്ക് ഡിബഞ്ചറുകളിൽ വാങ്ങിയ 3,700 കോടി രൂപ ഡിഎച്ച്എഫ്എൽ തിരികെ നൽകിയിട്ടില്ലെന്നാണ് ആരോപണം. സിബിഐ ഇതിനെ കൈക്കൂലി എന്ന് വിളിക്കുന്നു, കാരണം ഡൊയിറ്റ് വാഗ്ദാനം ചെയ്ത അഞ്ച് വസ്തുവകകൾക്ക് 700 കോടി രൂപ ഡിഎച്ച്എഫ്എൽ വിലമതിച്ചിട്ടുണ്ട്, എന്നാൽ ഈ സ്വത്തുക്കളുടെ ഏറ്റെടുക്കൽ ചെലവ് വെറും 40 കോടി രൂപയായിരുന്നു.
സിബിഐ ആരോപണം
തനിക്കും കുടുംബത്തിനും അനാവശ്യ ആനുകൂല്യങ്ങൾ നേടുന്നതിനായി കപൂർ കപിൽ വാധവാനും മറ്റുള്ളവരുമായും ക്രിമിനൽ ഗൂഡാലോചന നടത്തി യെസ് ബാങ്ക് വഴി ഡിഎച്ച്എഫ്എല്ലിൽ നിക്ഷേപം നടത്തിയെന്നാണ് സിബിഐ ആരോപിച്ചത്. എന്നാൽ എല്ലാ ആരോപണങ്ങളും കപൂർ നിഷേധിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications