ലോക്ക്ഡൗൺ കുടുങ്ങി ഐഐടിക്കാരും. പ്ലേസ്മെന്റ് സീസണിന്റെ അവസാന ഘട്ടമായിരുന്നിട്ടും 10 ൽ 3 പേർക്ക് പോലും ഇതുവരെ ജോലി ഓഫറുകൾ കിട്ടുന്നില്ലെന്ന് റിപ്പോർട്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തേണ്ട റിക്രൂട്ടർമാരുമായും ഇതിനകം തന്നെ ജോലി ഓഫറുകൾ നൽകിയവരുമായും ഐഐടികൾ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് വളരെ നിരാശാജനകമായ സ്ഥിതിയാണെന്ന് ഐഐടി കാൺപൂരിലെ സ്റ്റുഡന്റ്സ് പ്ലേസ്മെന്റ് ഓഫീസ് ചെയർമാൻ കാന്തേഷ് ബാലാനി ഇക്കണോമിക്സ് ടൈംസിനോട് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ സഹായിക്കുന്നതിന് ഐഐടികൾ പൂർവ്വ വിദ്യാർത്ഥികളുടെ വരെ സഹായം തേടുന്നുണ്ട്. മദ്രാസ്, കാൺപൂർ, ദില്ലി, ഗുവാഹത്തി, ബോംബെ എന്നിവയുൾപ്പെടെ മിക്ക ഐഐടികളിലും ഇതുവരെ ഗാർട്ട്നർ മാത്രമാണ് ഓഫറുകൾ റദ്ദാക്കിയത്. സ്കളമ്പർഗർ പോലുള്ള ചില സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ യഥാർത്ഥത്തിൽ നിയമിച്ചതിന് ശേഷം മറ്റ് റോളുകളിലേയ്ക്ക് പുന:ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഗുവാഹത്തി,കാൺപൂർ, ബോംബെ, മദ്രാസ് തുടങ്ങിയ ഐഐടികൾ ഓൺലൈനിൽ പ്ലെയ്‌സ്‌മെന്റുകൾ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ്.
ഐഐടിക്കാർക്ക് പ്ലെയ്സ്മെന്റ് കാലം; ശമ്പളം കേട്ടാൽ ഞെട്ടും
മദ്രാസ് ഐഐടിയിൽ 1,331 വിദ്യാർത്ഥികളിൽ 924 പേർക്ക് ജോലി ലഭിച്ചു. ഏകദേശം 30% പേർക്ക് ഐഐടി ബോംബെയിൽ ജോലി ലഭിക്കാനുണ്ട്. ഐഐടി റൂർക്കിയിൽ, കമ്പനികൾ ഓൺലൈൻ വഴി വിദ്യാർത്ഥികളെ അഭിമുഖം നടത്താൻ ഒരുങ്ങുകയാണ്. റൂർക്കിയിൽ ഇതുവരെ ഒരു ഓഫറും റദ്ദാക്കിയിട്ടില്ല, എന്നാൽ കുറച്ച് കമ്പനികൾ നിയമന തീയതികൾ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
ഐഐടി ബോംബെ ജൂലൈ പകുതി വരെ പ്ലേസ്മെന്റുകൾ നീട്ടി. ഐഐടി ഗാന്ധിനഗറിൽ, ബിരുദ വിദ്യാർത്ഥികളിൽ 25% പേർ ഇപ്പോഴും ഓഫറിനായി കാത്തിരിക്കുകയാണ്. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ എണ്ണം ഇതിലും കൂടുതലാണ്. വിവിധ റിക്രൂട്ടർമാരുമായി ബന്ധപ്പെടുന്നതായും വെർച്വൽ ഇന്റർവ്യൂ പ്രോസസ്സുകൾ നടത്തുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കോവിഡ് പ്രതിസന്ധി യുഎസിൽ തൊഴിലില്ലായ്മ അതിരൂക്ഷം; 2.5 ദശലക്ഷം തൊഴിൽ നഷ്‌ടമുണ്ടാകുമെന്ന് എൻഎബിഇ