ഉപയോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാർഡ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കായി റിസർവ് ബാങ്ക് ബുധനാഴ്ച പുതിയ നിയമങ്ങൾ പുറത്തിറക്കി. കാലങ്ങളായി കാർഡുകളിലൂടെയുള്ള ഇടപാടുകളുടെ എണ്ണവും മൂല്യവും പലമടങ്ങ് വർദ്ധിച്ചതായും ബാങ്ക് അറിയിപ്പിൽ വ്യക്തമാക്കി. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 (2007 ലെ ആക്റ്റ് 51) ലെ സെക്ഷൻ 10 (2) പ്രകാരമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. 2020 മാർച്ച് 16 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
പുതിയ നിയമം
പുതിയ നിയമം അനുസരിച്ച് കാർഡ് ഇഷ്യു / റീ ഇഷ്യു ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ എടിഎമ്മുകളിലും പോസ് ടെർമിനലുകളിലും ആഭ്യന്തര കാർഡ് ഇടപാടുകൾ മാത്രം അനുവദിക്കണമെന്ന് സെൻട്രൽ ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ, കാർഡ് നിലവിലില്ലാത്ത ഇടപാടുകൾ, കോൺടാക്റ്റ്ലെസ് ഇടപാടുകൾ എന്നിവയ്ക്കായി, ഉപയോക്താക്കൾ അവരുടെ കാർഡിൽ പ്രത്യേകമായി സേവനങ്ങൾ സജ്ജീകരിക്കേണ്ടതുണ്ട്. ഈ സവിശേഷതകൾ പ്രവർത്തനരഹിതമാക്കണോ എന്ന് പഴയ കാർഡുള്ളവർക്ക് തീരുമാനിക്കാം.
എടിഎം തട്ടിപ്പുകൾ തടയാൻ റിസർവ്വ് ബാങ്ക് പുതിയ നടപടികൾക്ക് ഒരുങ്ങുന്നു
ഉപഭോക്താക്കളുടെ താത്പര്യം
നിലവിലുള്ള കാർഡുകൾക്കായി, അന്താരാഷ്ട്ര ഇടപാടുകൾ, കോൺടാക്റ്റ് രഹിത ഇടപാട് അവകാശങ്ങൾ എന്നിവ പ്രവർത്തനരഹിതമാക്കണോ എന്ന് ഇഷ്യു ചെയ്യുന്നവർക്ക് അവരുടെ റിസ്ക് ധാരണയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാം. മൊബൈൽ ആപ്ലിക്കേഷൻ / ഇൻറർനെറ്റ് ബാങ്കിംഗ് / എടിഎമ്മുകൾ / ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് (ഐവിആർ) തുടങ്ങിയവ വഴി ഉപയോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്.
റിസർവ് ബാങ്ക് വായ്പാനയം: തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യത
നിർബന്ധമല്ല
വിജ്ഞാപന പ്രകാരം പ്രീപെയ്ഡ് ഗിഫ്റ്റ് കാർഡുകൾക്കും മാസ് ട്രാൻസിറ്റ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നവർക്കും വ്യവസ്ഥകൾ നിർബന്ധമല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ആർബിഐ വായ്പാനയം: പ്രതീക്ഷകൾ തെറ്റി, ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ല