പിഎംസി ബാങ്ക് കേസ്: ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച

പിഎംസി ബാങ്ക് കേസിൽ ബന്ധപ്പെട്ടിട്ടുള്ള ആസ്തികൾ ലേലം ചെയ്യുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റേ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു. അറ്റാച്ചുചെയ്ത സ്വത്തുക്കളുടെ വിനിയോഗവും നിക്ഷേപകർക്ക് തിരിച്ചു നൽകുന്നതിനുള്ള ധനസമാഹരണ നിയമനടപടികൾ ചർച്ച ചെയ്യുന്നതിനും പ്രതിസന്ധിയിലായ പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് പുനർനിർമ്മിക്കുന്നതും സംബന്ധിച്ച കാര്യങ്ങളായിരുന്നു യോഗത്തിലെ പ്രാഥമിക അജണ്ടകൾ.

റിസർവ് ബാങ്ക് ഗവർണർ, മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് ബാർവ്, സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഡബ്ല്യു) ജോയിന്റ് കമ്മീഷണർ രാജവർധൻ സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഈ യോഗം നിർണായകമായിരുന്നുവെന്നും, കാരണം ഇത് ബാങ്കിന്റെ വീണ്ടെടുക്കലിന് വഴിയൊരുക്കാനും അക്കൗണ്ട് ഉടമകളുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുമെന്നും മുൻ എംപി കിരിത് സോമയ്യ ഇന്ത്യ ടുഡേയോട് പറഞ്ഞു.

പിഎംസി ബാങ്ക് കേസ്: ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച

ബാങ്കിൽ നിന്ന് എച്ച്ഡിഐഎല്‍ എടുത്ത 6,500 കോടി രൂപയുടെ വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയതാണ് പിഎംസി ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. മൊത്തം വായ്പകളില്‍ 73 ശതമാനവും ബാങ്ക് എച്ച്ഡിഐഎല്ലിനാണ് നല്‍കിയിരുന്നത്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്.

ആകെ വായ്പയുടെ 20 ശതമാനം മാത്രമെ ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നാണ് ബാങ്ക് 6500 കോടി രൂപ എച്ച്ഡിഐഎല്ലിന് മാത്രം വായ്പയായി നല്‍കിയത്. തുടര്‍ന്ന് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X