ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപെടെയുള്ള 50 പേരിൽ നിന്ന് കിട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളി. സാമൂഹിക പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ ആർ.ടി.ഐ അപേക്ഷക്ക് റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ബിസിനസുകാരായ മെഹുൽ ചോക്സി, ജുൻജുൻവാല സഹോദരന്മാർ, വിജയ് മല്യ എന്നിവരാണ് വായ്പ എഴുതി തള്ളിയവരുടെ പട്ടികയിലെ മുൻനിരക്കാർ.
ഒന്നാമൻ മെഹുൽ ചോക്‌സി
2019 സെപ്റ്റംബർ 30 വരെ 50 സ്ഥാപനങ്ങൾ എടുത്ത 68,607 കോടി രൂപയുടെ കുടിശ്ശികയാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 5,492 കോടി രൂപയുമായി മെഹുൽ ചോക്‌സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് ആണ് എഴുതി തള്ളിയ വായ്പകളിൽ ഒന്നാമത്. ചോക്‌സിയുടെ മറ്റ് സ്ഥാപനങ്ങളായ ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡ്സ് എന്നിവയ്ക്ക് യഥാക്രമം 1,447, 1,109 കോടി രൂപ എന്നിങ്ങനെ നൽകിയ വായ്പകളും എഴുതി തള്ളിയിട്ടുണ്ട്.
മറ്റുള്ളവർ
4,314 കോടി രൂപയുമായി REI അഗ്രോ, 4,076 കോടി രൂപയുമായി വിൻസോം ഡയമണ്ട്സ്. റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ 2,850 കോടി രൂപ. കുഡോസ് ചെമി ലിമിറ്റഡിന്റെ 2,326 കോടി രൂപ, യോഗ ഗുരു രാംദേവിന്റെ പതഞ്ജലിയുടെ ഉടമസ്ഥതയിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2,212 കോടി രൂപ, സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2,012 കോടി രൂപയും എഴുതി തള്ളിയ കടങ്ങളിൽപ്പെടുന്നു.
വിജയ് മല്യ
വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 1,943 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ഫോറെവർ പ്രെഷ്യസ് ജ്വല്ലറി ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,962 കോടി രൂപ വായ്പ എഴുതിയിട്ടുണ്ട്. ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 1,915 കോടി രൂപ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്. വിക്രം കോത്താരിയുടെ റോട്ടോമാക് പട്ടികയിൽ നാലാമതാണ്. അദ്ദേഹത്തെയും മകൻ രാഹുൽ കോത്താരിയെയും 2018 ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം
ജുൻജുൻവാല സഹോദരന്മാരുടെ REI അഗ്രോയെ സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഇഡിയും വിൻസോം ഡയമണ്ട്സിന്റെ ഉടമകളുടെ തട്ടിപ്പും അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ ബാങ്കിംഗ് സമ്പ്രദായം 10 ലക്ഷം കോടിയിലധികം കടബാധ്യതയിലാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത കാലത്തായി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി കോടീശ്വരന്മാർ രാജ്യം വിട്ട് പലായനം ചെയ്തതും സാമ്പത്തിക പ്രതിസന്ധികൾ ഉയരാൻ കാരണമായിട്ടുണ്ട്.
കേന്ദ്രത്തിന് എതിരെ
കഴിഞ്ഞ ബജറ്റ് സെഷനിൽ 2020 ഫെബ്രുവരി 16ന് പാർലമെന്റിൽ രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് താൻ വിവരാവകാശ അപേക്ഷ നൽകിയതെന്ന് സാകേത് പറഞ്ഞു. സർക്കാരിനെ ആക്രമിക്കാൻ ചൊവ്വാഴ്ച കോൺഗ്രസ് പട്ടിക ഉദ്ധരിച്ചു. ഭരണകക്ഷിയായ ബിജെപിയുടെ "സുഹൃത്തുക്കൾ" ഉൾപ്പെട്ടതിനാൽ സർക്കാർ പേരുകൾ മറച്ചുവെച്ചതായി പാർട്ടി നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
മുഴുവൻ വിവരങ്ങളും ലഭിച്ചില്ല
ഫെബ്രുവരി 16 വരെയുള്ളവരുടെ പട്ടിക വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ തേടിയിരുന്നുവെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമല്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഡാറ്റ ബാങ്കുകൾ നൽകിയതാണെന്നും വിദേശത്ത് വായ്പയെടുക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് അറിയിച്ചു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications