ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപെടെയുള്ള 50 പേരിൽ നിന്ന് കിട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളി. സാമൂഹിക പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ ആർ.ടി.ഐ അപേക്ഷക്ക് റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ബിസിനസുകാരായ മെഹുൽ ചോക്സി, ജുൻജുൻവാല സഹോദരന്മാർ, വിജയ് മല്യ എന്നിവരാണ് വായ്പ എഴുതി തള്ളിയവരുടെ പട്ടികയിലെ മുൻനിരക്കാർ.
ഒന്നാമൻ മെഹുൽ ചോക്‌സി
2019 സെപ്റ്റംബർ 30 വരെ 50 സ്ഥാപനങ്ങൾ എടുത്ത 68,607 കോടി രൂപയുടെ കുടിശ്ശികയാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 5,492 കോടി രൂപയുമായി മെഹുൽ ചോക്‌സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് ആണ് എഴുതി തള്ളിയ വായ്പകളിൽ ഒന്നാമത്. ചോക്‌സിയുടെ മറ്റ് സ്ഥാപനങ്ങളായ ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡ്സ് എന്നിവയ്ക്ക് യഥാക്രമം 1,447, 1,109 കോടി രൂപ എന്നിങ്ങനെ നൽകിയ വായ്പകളും എഴുതി തള്ളിയിട്ടുണ്ട്.
മറ്റുള്ളവർ
4,314 കോടി രൂപയുമായി REI അഗ്രോ, 4,076 കോടി രൂപയുമായി വിൻസോം ഡയമണ്ട്സ്. റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ 2,850 കോടി രൂപ. കുഡോസ് ചെമി ലിമിറ്റഡിന്റെ 2,326 കോടി രൂപ, യോഗ ഗുരു രാംദേവിന്റെ പതഞ്ജലിയുടെ ഉടമസ്ഥതയിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2,212 കോടി രൂപ, സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2,012 കോടി രൂപയും എഴുതി തള്ളിയ കടങ്ങളിൽപ്പെടുന്നു.
വിജയ് മല്യ
വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 1,943 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ഫോറെവർ പ്രെഷ്യസ് ജ്വല്ലറി ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,962 കോടി രൂപ വായ്പ എഴുതിയിട്ടുണ്ട്. ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 1,915 കോടി രൂപ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്. വിക്രം കോത്താരിയുടെ റോട്ടോമാക് പട്ടികയിൽ നാലാമതാണ്. അദ്ദേഹത്തെയും മകൻ രാഹുൽ കോത്താരിയെയും 2018 ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം
ജുൻജുൻവാല സഹോദരന്മാരുടെ REI അഗ്രോയെ സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഇഡിയും വിൻസോം ഡയമണ്ട്സിന്റെ ഉടമകളുടെ തട്ടിപ്പും അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ ബാങ്കിംഗ് സമ്പ്രദായം 10 ലക്ഷം കോടിയിലധികം കടബാധ്യതയിലാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത കാലത്തായി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി കോടീശ്വരന്മാർ രാജ്യം വിട്ട് പലായനം ചെയ്തതും സാമ്പത്തിക പ്രതിസന്ധികൾ ഉയരാൻ കാരണമായിട്ടുണ്ട്.
കേന്ദ്രത്തിന് എതിരെ
കഴിഞ്ഞ ബജറ്റ് സെഷനിൽ 2020 ഫെബ്രുവരി 16ന് പാർലമെന്റിൽ രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് താൻ വിവരാവകാശ അപേക്ഷ നൽകിയതെന്ന് സാകേത് പറഞ്ഞു. സർക്കാരിനെ ആക്രമിക്കാൻ ചൊവ്വാഴ്ച കോൺഗ്രസ് പട്ടിക ഉദ്ധരിച്ചു. ഭരണകക്ഷിയായ ബിജെപിയുടെ "സുഹൃത്തുക്കൾ" ഉൾപ്പെട്ടതിനാൽ സർക്കാർ പേരുകൾ മറച്ചുവെച്ചതായി പാർട്ടി നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
മുഴുവൻ വിവരങ്ങളും ലഭിച്ചില്ല
ഫെബ്രുവരി 16 വരെയുള്ളവരുടെ പട്ടിക വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ തേടിയിരുന്നുവെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമല്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഡാറ്റ ബാങ്കുകൾ നൽകിയതാണെന്നും വിദേശത്ത് വായ്പയെടുക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് അറിയിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications