കഴിഞ്ഞയാഴ്ച രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. എന്നാൽ തൊഴിൽ, തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞു വരുന്നതായാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോർട്ട്. തൊഴിലാളി പങ്കാളിത്ത നിരക്ക് കുറയുകയും തൊഴിൽ നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് അർത്ഥശൂന്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സിഎംഐഇ പറയുന്നു.
സിഎംഐഇ പ്രതിവാര വിശകലനം കാണിക്കുന്നത് 30 ദിവസത്തെ ശരാശരി തൊഴിൽ പങ്കാളിത്ത നിരക്ക് ഓഗസ്റ്റിലെ 40.96 ശതമാനത്തിൽ നിന്ന് 40.3 ശതമാനമായി കുറഞ്ഞു. തൊഴിൽ പങ്കാളിത്ത നിരക്ക് കുറയുന്നത് സൂചിപ്പിക്കുന്നത് ആളുകൾ തൊഴിൽ വിപണിയിൽ എത്താനും തൊഴിൽ ചെയ്യാനും താത്പര്യം കാണിക്കുന്നില്ല എന്നാണ്. രാജ്യത്തെ തൊഴിൽ നിരക്ക് 37.5 ശതമാനമായി കുറഞ്ഞു. മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ഇത് ശരാശരി 37.9 ശതമാനമായിരുന്നു.
തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ഏറ്റവും പുതിയ കണക്കുകള്‍ ഇങ്ങനെ
സെപ്റ്റംബറിലെ തൊഴിൽ പ്രവണത ഒരു പരിധിവരെ സമ്മിശ്രമാണെന്ന് സിഎംഇഇ വിശകലനം കാണിക്കുന്നു. മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിലെ ശരാശരി തൊഴിൽ നിരക്ക് 37.9%, അടുത്തിടെ കണ്ട നിരക്കിനേക്കാൾ വളരെ കൂടുതലാണ്. ഏപ്രിൽ പതനത്തിനുശേഷം, ജൂൺ 21 ന് അവസാനിച്ച ആഴ്ചയിൽ തൊഴിൽ നിരക്ക് പരമാവധി 38.4 ശതമാനമായി ഉയർന്നു.
സിഎംഐഇയുടെ അഭിപ്രായത്തിൽ, തൊഴിൽ നിരക്ക് ഇനിയും കുറയാനുള്ള രണ്ട് പ്രധാന കാരണങ്ങൾ, ഗവൺമെന്റിന്റെ മുൻഗണനകളും സ്വകാര്യ മേഖലകളിലെ പ്രശ്നങ്ങളുമാണ്. ലോക്ക്ഡൗണിന്റെ അനന്തരഫലമായി ഡിമാൻഡ് കുത്തനെ ചുരുങ്ങി. ഇത് സ്വകാര്യ സംരംഭങ്ങളെ അവരുടെ ചെലവുകൾ ചുരുക്കാൻ പ്രേരിപ്പിച്ചു. ബജറ്റുകൾ കുറച്ച് സാധ്യമായ എല്ലാ വഴികളിലൂടെയും ചെലവ് ചുരുക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്, നിയമനങ്ങൾ കൂടുതൽ ഈ മേഖലകളിൽ