ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, തങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഉല്പാദനത്തിന്റെ പ്രധാന ഭാഗം വിയറ്റ്നാമില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 40 ബില്യണ്‍ ഡോളര്‍ (3 ലക്ഷം കോടി രൂപ) മൊത്തം മൂല്യമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
'പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണം മാറ്റുന്നതിനായി സാംസങ് അവരുടെ ഉല്പാദന ലൈനുകള്‍ വൈവിധ്യവത്കരിക്കാനാണ് സാധ്യത, ഇത് വിയറ്റ്നാം പോലുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് മാറി ഇന്ത്യയില്‍ കമ്പനി സജീവമാക്കുന്നതിന് കാരണമായേക്കാം,' ഈ നീക്കത്തെ കുറിച്ച് അറിവുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് വിയറ്റ്നാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (പിഎല്‍ഐ പദ്ധതി പ്രകാരം) 40 ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് സാസംഭ് സമര്‍പ്പിച്ചതായാണ് പറയപ്പെടുന്നത്.

ഈ നീക്കം എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) ന്യൂനത നികത്താന്‍ ഇന്ത്യയെ സഹായിച്ചേക്കാം
അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിലകുറഞ്ഞ ഇറക്കുമതി ഒഴിവാക്കാനുള്ള (സ്വതന്ത്ര വ്യാപാര കരാര്‍ കാരണം) മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ മുതല്‍ക്കൂട്ടാവാന്‍ സാംസങിന്റെ നീക്കം സഹായിച്ചേക്കാമെന്ന് അധികൃതര്‍ പറയുന്നു. സാംസങിന്റെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് നോയിഡയിലാണ്, അവിടെ നിന്ന് മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നു.
വ്യവസായ കണക്കുകള്‍ അനുസരിച്ച്, നിലവില്‍ വിയറ്റ്നാമില്‍ നിന്ന് കമ്പനി ഏകദേശം 50 ശതമാനം ഫോണുകള്‍ നിര്‍മ്മിക്കുന്നു. തൊഴില്‍ ചെലവ് കൂടുതലുള്ള ദക്ഷിണ കൊറിയയില്‍ ഉല്പാദനം അവസാനിപ്പിക്കുന്ന പ്രക്രിയയിലാണിത്. ഇതിന് പുറമെ, ബ്രസീലിലും ഇന്തൊനീഷ്യയിലും കമ്പനിയ്ക്ക് നിര്‍മ്മാണശാലകളുണ്ട്. സാംസങിന്റെ ഈ നീക്കം ഫലപ്രദമാകുന്നതോടെ, ആപ്പിളിന് പുറമെ ഇന്ത്യയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളുടെ എണ്ണം രണ്ടാവും.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അമേരിക്കന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ആപ്പിള്‍, കമ്പനിയുടെ പ്രധാന ഉല്പാദനം ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന വാര്‍ത്ത വന്നത്. ഏകദേശം 270 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ആഗോള സ്മാര്‍ട്ഫോണ്‍ കയറ്റുമതി വിപണി. നിലവിലെ മൂല്യം അനുസരിച്ച് ആപ്പിളിന് 38 ശതമാനം വിപണി പങ്കാളിത്തവും സാംസങിന് 22 ശതമാനം വിപണി പങ്കാളിത്തവുമാണുള്ളത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications