ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, തങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഉല്പാദനത്തിന്റെ പ്രധാന ഭാഗം വിയറ്റ്നാമില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 40 ബില്യണ്‍ ഡോളര്‍ (3 ലക്ഷം കോടി രൂപ) മൊത്തം മൂല്യമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
'പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണം മാറ്റുന്നതിനായി സാംസങ് അവരുടെ ഉല്പാദന ലൈനുകള്‍ വൈവിധ്യവത്കരിക്കാനാണ് സാധ്യത, ഇത് വിയറ്റ്നാം പോലുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് മാറി ഇന്ത്യയില്‍ കമ്പനി സജീവമാക്കുന്നതിന് കാരണമായേക്കാം,' ഈ നീക്കത്തെ കുറിച്ച് അറിവുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് വിയറ്റ്നാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (പിഎല്‍ഐ പദ്ധതി പ്രകാരം) 40 ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് സാസംഭ് സമര്‍പ്പിച്ചതായാണ് പറയപ്പെടുന്നത്.

ഈ നീക്കം എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) ന്യൂനത നികത്താന്‍ ഇന്ത്യയെ സഹായിച്ചേക്കാം
അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിലകുറഞ്ഞ ഇറക്കുമതി ഒഴിവാക്കാനുള്ള (സ്വതന്ത്ര വ്യാപാര കരാര്‍ കാരണം) മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ മുതല്‍ക്കൂട്ടാവാന്‍ സാംസങിന്റെ നീക്കം സഹായിച്ചേക്കാമെന്ന് അധികൃതര്‍ പറയുന്നു. സാംസങിന്റെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് നോയിഡയിലാണ്, അവിടെ നിന്ന് മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നു.
വ്യവസായ കണക്കുകള്‍ അനുസരിച്ച്, നിലവില്‍ വിയറ്റ്നാമില്‍ നിന്ന് കമ്പനി ഏകദേശം 50 ശതമാനം ഫോണുകള്‍ നിര്‍മ്മിക്കുന്നു. തൊഴില്‍ ചെലവ് കൂടുതലുള്ള ദക്ഷിണ കൊറിയയില്‍ ഉല്പാദനം അവസാനിപ്പിക്കുന്ന പ്രക്രിയയിലാണിത്. ഇതിന് പുറമെ, ബ്രസീലിലും ഇന്തൊനീഷ്യയിലും കമ്പനിയ്ക്ക് നിര്‍മ്മാണശാലകളുണ്ട്. സാംസങിന്റെ ഈ നീക്കം ഫലപ്രദമാകുന്നതോടെ, ആപ്പിളിന് പുറമെ ഇന്ത്യയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളുടെ എണ്ണം രണ്ടാവും.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അമേരിക്കന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ആപ്പിള്‍, കമ്പനിയുടെ പ്രധാന ഉല്പാദനം ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന വാര്‍ത്ത വന്നത്. ഏകദേശം 270 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ആഗോള സ്മാര്‍ട്ഫോണ്‍ കയറ്റുമതി വിപണി. നിലവിലെ മൂല്യം അനുസരിച്ച് ആപ്പിളിന് 38 ശതമാനം വിപണി പങ്കാളിത്തവും സാംസങിന് 22 ശതമാനം വിപണി പങ്കാളിത്തവുമാണുള്ളത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications