ജയിൽ ഒഴിവാക്കണോ, 62600 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് സുബ്രത റോയിയോട് സെബി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്രയും വേഗം 62000 കോടി രൂപ (8.43 ബില്യൺ ഡോളർ) നൽകണമെന്ന് വ്യവസായി സുബ്രത റോയിയോട് നിർദ്ദേശിക്കണമെന്നും വഴങ്ങുന്നില്ലെങ്കിൽ പരോൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ സെബി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സഹാറ ഇന്ത്യ പരിവാർ ഗ്രൂപ്പിന്റെ രണ്ടു കമ്പനികൾക്കും ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കുമായി പലിശയടക്കം 62600 കോടി രൂപയാണ് കുടിശ്ശികയായുള്ളതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു.

 

ബാധ്യത

ബാധ്യത

62,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. എട്ട് വർഷം മുമ്പ് അടയ്ക്കാൻ ഉത്തരവിട്ട 25,700 കോടിയായിരുന്ന ബാധ്യതയാണ് ഇപ്പോൾ 62,000 കോടി രൂപയായി ഉയർന്നിരിക്കുന്നത്. സഹാറ ഗ്രൂപ്പ് കമ്പനികൾ സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിക്കുകയും 3.5 ബില്യൺ ഡോളറിലധികം നിയമവിരുദ്ധമായി സമാഹരിക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി 2012 ൽ വിധിച്ചു.

2015 മുതൽ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ടത് 38 ബിസിനസുകാർ2015 മുതൽ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ടത് 38 ബിസിനസുകാർ

പരാതി

പരാതി

നാലര വർഷം മുൻപ് റോഷൻ ലാൽ എന്ന സാധാരണ നിക്ഷേപകൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) നൽകിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകൾ പുറത്തു വരാൻ വഴിതുറന്നത്. പിന്നീട് സെബി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയതു കോടികളുടെ തട്ടിപ്പിന്റെ കഥകളിലേക്കാണ്.

ജയിലിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപയുടെ ഫ്ലാറ്റ് കണ്ടുകെട്ടിജയിലിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപയുടെ ഫ്ലാറ്റ് കണ്ടുകെട്ടി

ജയിലിലേയ്ക്ക്

ജയിലിലേയ്ക്ക്

ബാങ്കിംഗ് ഇടപാടുകൾ നടത്താൻ കഴിയാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്ന് പണം സ്വരൂപിച്ചതായി കമ്പനികൾ അറിയിച്ചു. അൻപതോ അതിൽ കൂടുതലോ നിക്ഷേപകരിൽ നിന്നു കടപ്പത്രങ്ങൾ വഴി പണം സമാഹരിക്കാൻ സെബി അനുമതി വേണമെന്ന നിയമം നിലനിൽക്കെയാണു ഗ്രൂപ്പ് അനുമതിയില്ലാതെ വൻതോതിൽ പണം സമാഹരിച്ചത്. എന്നാൽ സെബിക്ക് നിക്ഷേപകരെ കണ്ടെത്താൻ കഴിഞ്ഞില്ല. സഹാറ ഗ്രൂപ്പ് പണം നൽകാതിരുന്നതോടെ കോടതി റോയിയെ ജയിലിലടച്ചു.

സഹാറ ഗ്രൂപ്പ് പ്രസ്താവന

സഹാറ ഗ്രൂപ്പ് പ്രസ്താവന

സെബിയുടെ ആവശ്യം തികച്ചും തെറ്റാണെന്ന് സഹാറ ഗ്രൂപ്പ് വ്യാഴാഴ്ച ഇമെയിൽ ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. സെബി 15% പലിശയാണ് ഈടാക്കിയിരിക്കുന്നത്. കമ്പനികൾ ഇതിനകം തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

വ്യാജ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് സെബി 26 ലക്ഷം രൂപ പിഴ ചുമത്തിവ്യാജ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് സെബി 26 ലക്ഷം രൂപ പിഴ ചുമത്തി

നെറ്റ്ഫ്ലിക്സ് സീരീസ്

നെറ്റ്ഫ്ലിക്സ് സീരീസ്

നെറ്റ്ഫ്ലിക്സ് സീരീസ് ആയ ബാഡ് ബോയ് ബില്യണയേഴ്സിൽ റോയിയുടെ തകർച്ചയുടെ കഥ അവതരിപ്പിച്ചിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിലെ ബിസിനസ്സ് വ്യവസായികളുടെ തകർച്ചയുടെ കഥ പറയുന്ന സീരീസാണ് ബാഡ് ബോയ് ബില്യണയേഴ്സ്. വിവിധ സമയങ്ങളിൽ എയർലൈൻ, ഫോർമുല വൺ ടീം, ക്രിക്കറ്റ് ടീം, ലണ്ടനിലെയും ന്യൂയോർക്കിലെയും ഹോട്ടലുകൾ, ധനകാര്യ കമ്പനികൾ എന്നിവ സ്വന്തമാക്കിയിരുന്ന റോയ് രണ്ടുവർഷത്തോളം ജയിലിൽ കഴിയുകയും നിലവിൽ 2016 മുതൽ പരോളിൽ കഴിയുകയുമാണ്.

കേസ് പരിഗണിക്കുന്നത് എപ്പോൾ?

കേസ് പരിഗണിക്കുന്നത് എപ്പോൾ?

റോയ് ഇതുവരെ 15000 കോടി രൂപ നിക്ഷേപിച്ചതായി സെബി കോടതിയിൽ വ്യക്തമാക്കി. കേസ് ഇനി എപ്പോൾ പരിഗണിക്കുമെന്ന് കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

 

English summary

SEBI Asked Subrata Roy To Pay Rs 62,000 Crore Immediately To Avoid Jail | ജയിൽ ഒഴിവാക്കണോ, 62600 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് സുബ്രത റോയിയോട് സെബി

According to SEBI, two Sahara India Parivar Group companies and group head Subrata Roy owe Rs 62,600 crore, including interest. Read in malayalam.
Story first published: Friday, November 20, 2020, 18:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X