ദില്ലി: മത്സ്യബന്ധന മേഖലയിലെ അതീവ പ്രാധാന്യമുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിൽ, വികസ്വര രാഷ്ട്രങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് ശക്തമായ നിലപാടുകൾ സ്വീകരിച്ച് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ. വിവിധ രാഷ്ട്രങ്ങളുടെ യുക്തിരഹിതമായ സബ്സിഡികളും, അമിതമായ മത്സ്യബന്ധനവും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും അവരുടെ ജീവനോപാധികളെയും പ്രതികൂലമായി ബാധിക്കുന്നതായും അതുകൊണ്ടുതന്നെ കരാറിന് അന്തിമ രൂപംനൽകാൻ ഇന്ത്യ അതീവതാൽപര്യം പുലർത്തുന്നത് ആയും പിയൂഷ് ഗോയൽ നൽകിയ ശക്തമായ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
ഉടമ്പടിയിൽ കൃത്യമായ സന്തുലനവും നീതിയും കണ്ടെത്താൻ അംഗങ്ങൾക്ക് കഴിയാത്തതിലെ നിരാശയും അദ്ദേഹം പങ്കുവെച്ചു. രാജ്യത്തെ ചെറുകിട മത്സ്യതൊഴിലാളികളെ സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന പ്രത്യേക താല്പര്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ്, വികസിത രാഷ്ട്രങ്ങളിൽ പ്രത്യേകിച്ചും കാർഷികമേഖലയിൽ അവരെ അനുകൂലിക്കുന്ന, അസമവും, വ്യാപാരത്തിന് പ്രതിസന്ധി സൃഷ്ടിച്ചതുമായ തീരുമാനങ്ങൾക്ക് അനുമതി നൽകിയ ഉറുഗ്വായ് റൗണ്ട് ചർച്ചകളിൽ സംഭവിച്ച തെറ്റുകൾ ഇനി ആവർത്തിക്കരുതെന്ന മുന്നറിയിപ്പും ശ്രീ ഗോയൽ നൽകി.

നിലവിലെ മത്സ്യബന്ധന സ്ഥിതിവിശേഷങ്ങൾക്ക് അനുസൃതമായി രൂപപ്പെടുത്തുന്ന അസന്തുലിതമായ കരാറുകൾ ഭാവിയിലെ ആവശ്യങ്ങൾക്ക് പര്യാപ്തം ആവില്ല എന്ന ആശങ്കയും ശ്രീ ഗോയൽ പങ്കുവെച്ചു. ഈ മേഖലയിൽ വലിയ തോതിൽ സബ്സിഡി നൽകുന്ന രാഷ്ട്രങ്ങൾ മത്സ്യബന്ധന തോത്, വിതരണം ചെയ്യുന്ന സബ്സിഡി എന്നിവയിൽ കുറവ് വരുത്താനുള്ള വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തെ വിവിധ രാഷ്ട്രങ്ങൾ വികസനത്തിന്റെ വിവിധ തലങ്ങളിൽ ആണെന്നത് തിരിച്ചറിയാൻ എല്ലാത്തരം ഉടമ്പടികൾക്കും കഴിയണമെന്ന് നിരീക്ഷിച്ച ശ്രീ ഗോയൽ, മത്സ്യബന്ധന മേഖലയിലെ നിലവിലെ അവസ്ഥകൾ അവരുടെ വർത്തമാന സാമ്പത്തിക ശേഷിയെ പ്രതിഫലിപ്പിക്കുന്നത് ആണെന്ന് ഓർമപ്പെടുത്തി. നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾക്ക് പരിഹാരം നൽകാൻ സാധിക്കുന്നത് ആകണം കരാറുകൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിഭാഗം വികസ്വര രാഷ്ട്രങ്ങളും വിതരണം ചെയ്യുന്ന ആളോഹരി മത്സ്യബന്ധന സബ്സിഡി മത്സ്യബന്ധന മേഖലയിൽ വലിയ പുരോഗതി കൈവരിച്ചിട്ടുള്ള രാഷ്ട്രങ്ങളെക്കാൾ, കുറവാണെന്ന് ഇന്ത്യയുടെ ആവശ്യങ്ങൾ വിശദീകരിക്കവേ അദ്ദേഹം ഓർമപ്പെടുത്തി.
സബ്സിഡികൾ വിതരണം ചെയ്യാൻ വികസിത രാജ്യങ്ങൾക്ക് ഇനിയും അനുമതി നൽകുന്നത് അസമവും ന്യായ രഹിതവും ആണെന്നും ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications