ദില്ലി; മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മോറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളാനാകില്ലെന്ന് നിലപാടെടുത്ത കോടതി സർക്കാരിൻറെ സാമ്പത്തിക നയങ്ങളിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി നടപടി.
സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് കോടതി വിട്ടുനിൽക്കുന്നതാണ് ഉചിതം. സാമ്പത്തിക പാക്കേജും പദ്ധതികളും വിശദമായ പഠനത്തോടെ സർക്കാരാണ് തിരുമാനം കൈക്കൊള്ളേണ്ടത്. ഏതെങ്കിലും മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നത് കൊണ്ട് ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. വിവിധ മേഖലയിലേക്ക് ആനുകൂല്യങ്ങൾ നീട്ടണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
ബാങ്കുകളുടെ മുഴുവൻ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ സർക്കാരും ആർബിഐയും ചേർന്നാണ് നിലപാട് കൈക്കൊള്ളേണ്ടത്.അതേസമയം മോറട്ടോറിയം കാലത്തെ പലിശയ്ക്ക് പിഴപ്പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇത്തരത്തിൽ ഈടാക്കിയ പണം ബാങ്കുകൾ തിരിച്ചുനൽകണമെന്നും കോടതി പറഞ്ഞു.
ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി - പുതിയ നിരക്ക് ഇങ്ങനെ
ആഗോള വിപണിയിൽ സ്മാർട്ട് ഫോൺ മത്സരം കടുത്തു, എൽജി മൊബൈൽ ഫോൺ ബിസ്‌നസിൽ നിന്ന് പിന്മാറുന്നു
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; വായ്പാ മൊറട്ടോറിയം കേസില്‍ സുപ്രീം കോടതിയുടെ വിധി ഇന്ന്
കുതിപ്പ് പ്രതീക്ഷിച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും വീഴും, ഭയപ്പെടാന്‍ നാല് കാരണങ്ങള്‍