ഉപ്പ്, കര്‍പ്പൂരം തൊട്ട് വിമാന ബിസിനസ് വരെയുള്ള ടാറ്റ ഇപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ്. പുതിയ കാലത്ത് ഇലക്ട്രോണിക്സ് രംഗത്തും ചുവടുറപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇപ്പോഴത്തെ ചൈനാവിരുദ്ധ വികാരം മുതലെടുത്ത് ആപ്പിളടക്കമുള്ള സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ടാറ്റയ്ക്ക് ഉദ്ദേശ്യമുണ്ട്. ഇതെങ്ങനെ സാധിക്കുമെന്ന സംശയമാണോ?

ഇന്ത്യയില്‍ ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന മൂന്നു കമ്പനികളില്‍ ഒന്നിനെ വിലയ്ക്കെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്വാന് കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ്പിന്റെ കര്ണാടകശാലയിലാണ് ടാറ്റയുടെ നോട്ടം. വിഷയത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്ട്രോണ്‍ കോര്‍പ്പുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയില്‍ ഒരൊറ്റ ശാല മാത്രമാണ് വിസ്ട്രോണിനുള്ളത്. 4,000-5,000 കോടി രൂപയ്ക്ക് വിസ്ട്രോണിന്റെ ഈ ശാല വാങ്ങുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യവും. ഏറ്റെടുക്കല്‍ നടന്നാല്‍ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഇപിഎല്‍) മുഖംതന്നെ മാറ്റാന്‍ ടാറ്റ ഗ്രൂപ്പിന് സാധിക്കും. നിലവില്‍ ടാറ്റ സണ്‍സിന് കീഴിലാണ് ടാറ്റ ഇലക്ട്രോണിക്സ് പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും കരാര്‍ നിര്‍മാണത്തിനായി സ്ഥാപിച്ച ടാറ്റ ഇലക്ട്രോണിക്സിന് ചൈനയില്‍ നിന്നും കൂടുമാറുന്ന ആഗോള സ്മാര്‍ട്ട്ഫോണ്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ടാറ്റ ഗ്രൂപ്പ് കരുതുന്നു. നേരത്തെ, വിസ്ട്രോണുമായി സഹകരിച്ച് ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്ത് പിടിമുറുക്കാനായിരുന്നു ടാറ്റ കരുനീക്കിയത്. എന്നാല്‍ ഇപ്പോള്‍, ഈ മേഖലയില്‍ ഒറ്റയ്ക്ക് മുന്നേറാനുള്ള ആലോചനയിലാണ് കമ്പനി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ നരസപുരയിലാണ് വിസ്ട്രോണിന്റെ ശാലയിലുള്ളത്. തമിഴ്നാട്ടിലെ ഹോസൂരില്‍ ടാറ്റ ഇലക്ട്രോണിക്സിനും ശാലയുണ്ട്.
ആപ്പിള്‍ ഇന്ത്യയില്‍
ഇന്ത്യയില്‍ മൂന്നു കമ്പനികളാണ് ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിക്കുന്നത്. ഫോക്സ്കോണ്‍, പെഗാട്രണ്‍, വിസ്ട്രോണ്‍ കമ്പനികള്‍ ഇതില്‍പ്പെടും. മുന്‍പ്, മറ്റൊരു ചൈനീസ് കമ്പനിയായ ലക്ഷെയറും ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല.
ആഗോള നിക്ഷേപക സ്ഥാപനമായ ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 ഓടെ ഐഫോണുകളുടെ 25 ശതമാനം ഉത്പാദനം ഇന്ത്യയില്‍ നിന്നുമാക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം. നിലവില്‍ ചൈനീസ് ശാലകളില്‍ ആപ്പിളിന് അമിതാശ്രയത്വമുണ്ട്. ഈ സാഹചര്യത്തില്‍ 2022 ഓടെ തന്നെ ഐഫോണുകളുടെ 5 ശതമാനം ഉത്പാദനം ഇന്ത്യയില്‍ നിന്നാക്കുകയാണ് ആപ്പിളിന്റെ പ്രാഥമിക ലക്ഷ്യം.
കഴിഞ്ഞവാരം ഐഫോണ്‍ നഗരമെന്ന് അറിയപ്പെടുന്ന ഷെങ്സൂവില്‍ ചൈനീസ് അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വന്‍നഷ്ടമാണ് ആപ്പിളിന് സംഭവിച്ചത്. അഞ്ച് ദിവസം നീണ്ട ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആപ്പിളിന് ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന നഷ്ടം സംഭവിച്ചെന്ന് കരുതുന്നു. ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്സ് മോഡലുകളുടെ നിര്‍മാണമാണ് സാരമായി ബാധിച്ചത്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications