ടെലികോം റെഗുലേറ്ററായ ട്രായ് ടെലികോം കമ്പനികളായ ഭാരതി എയർടെൽ ലിമിറ്റഡ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി. ഇവരുടെ നെറ്റ്‌വർക്കുകളിലെ ഫിഷിംഗ് പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ട്രായ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉചിതമായ രീതിയിൽ പ്രതികരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.
കേസ്
ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ രക്ഷാകർതൃ കമ്പനി വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോഡഫോൺ ഐഡിയ ലിമിറ്റഡ്, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ), ടാറ്റ ടെലി സർവീസസ് എന്നിവയ്ക്കും പിഴ ചുമത്തി. മൊബൈൽ നെറ്റ്‌വർക്കുകളിലൂടെ ഫിഷിംഗ് പ്രവർത്തനങ്ങൾ നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നവരെ തടയാതിരുന്നതിന് ടെൽകോം, ട്രായ് കേന്ദ്രം എന്നിവയ്‌ക്കെതിരെ ജൂണിൽ വൺ 97 ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഏറ്റവും കൂടുതൽ പിഴ
ഡൽഹി ഹൈക്കോടതിയിൽ ട്രായ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിഎസ്‌എൻഎല്ലിനാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് പിഴ. വ്യാജ സന്ദേശങ്ങളും ഫിഷിംഗ് ശ്രമങ്ങളും ഏകദേശം 60-70% ബിഎസ്‌എൻഎൽ നെറ്റ്‌വർക്കിലൂടെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചാനൽ നിരക്കുകൾ കുത്തനെ കുറച്ചു, സൺ ടിവി, സീ എന്റർടൈന്റ്മെന്റ് ഓഹരി വില ഇടിഞ്ഞു
സമയം നൽകി
ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ നെറ്റ്‌വർക്കുകളിൽ ഫിഷിംഗ് പ്രവർത്തനങ്ങൾ തടയുന്നതിന് മതിയായ സമയം നൽകാതെ ട്രായ്ക്ക് പിഴ ചുമത്താൻ കഴിയില്ല. യുസിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ബിഎസ്‌എൻഎല്ലിന് രണ്ടുതവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ മറ്റ് ടെൽകോം കമ്പനികളോട് ഒക്ടോബർ 1നാണ് കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ ടെലികോം കമ്പനികൾ പരാജയപ്പെട്ടതാണ് പിഴ ലഭിക്കാൻ കാരണം.
മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ അല്ലെങ്കിൽ 3 വർഷം തടവ്
മാനനഷ്ട കേസ്
ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. ഈ പിഴകളിലൂടെ, ട്രായ് ടെൽകോം കമ്പനികൾക്ക് ഒരു വലിയ സന്ദേശമാണ് നൽകുന്നതെന്ന്, അഭിഭാഷകൻ പറഞ്ഞു. വൺ 97 കമ്മ്യൂണിക്കേഷൻസ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, ബിഎസ്‌എൻഎൽ, എംടിഎൻഎൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കെതിരെ പേടിഎം 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ജൂണിൽ സമർപ്പിച്ചത്.
സർക്കാരിന് നൽകാനുള്ള പിഴത്തുക നൽകാത്ത ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം