നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത് അമേരിക്ക എച്ച്1ബി വിസ നിലപാടുകൾ കടുപ്പിച്ചിരിക്കുന്നതായാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ ഐടി കമ്പനികളെയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എച്ച് 1ബി വിസ നിരസിക്കൽ നിരക്ക് 24 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.
എച്ച് 1ബി വിസ അപേക്ഷകൾ നിരസിച്ചതിനു പുറമേ, യുഎസ് തൊഴിൽ വകുപ്പ് അടുത്തിടെ എച്ച് 1ബി വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് ചില കമ്പനികളെ അയോഗ്യരാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എച്ച് -1 ബി വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് അയോഗ്യരായ പ്രധാന ഐടി കമ്പനികൾ താഴെ പറയുന്നവയാണ്.
അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കാൻ ഇനി പരിധികളില്ല, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ നേട്ടം
- അസിമെട്രി ഇൻകോപ്പറേഷൻ
- ബൾമെൻ കൺസൾട്ടന്റ് ഗ്രൂപ്പ് ഇൻകോപ്പറേഷൻ
- ബിസിനസ് റിപ്പോർട്ടിംഗ് മാനേജ്മെന്റ് സർവീസസ് ഇൻകോപ്പറേഷൻ
- നെറ്റേജ് ഇൻകോപ്പറേഷൻ
- കെവിൻ ചേമ്പേഴ്‌സ്
- ഇ-ആസ്പയർ ഐടി എൽഎൽസി
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) നിന്ന് ലഭിച്ച വിവരം അനുസരിച്ച് എച്ച് 1ബി വിസ അപേക്ഷകളിൽ ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന്റെ കർശന നയത്തെയാണ് സൂചിപ്പിക്കുന്നത്. പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളിൽ വിസ നിരസിക്കൽ നിരക്ക് ഏറ്റവും ഉയർന്നതാണെന്നാണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എച്ച് 1ബി വർക്ക് വിസ അപേക്ഷാ ഫീസ് 10 യുഎസ് ഡോളർ വർദ്ധിപ്പിച്ചതായി കഴിഞ്ഞ ദിവസം യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചിരുന്നു. റീഫണ്ട് ലഭിക്കാത്ത ഈ നിരക്ക് ഉയർത്തിയത് പുതിയ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം കാര്യക്ഷമമാക്കുന്നതിനും അപേക്ഷകർക്കും ഫെഡറൽ ഏജൻസിക്കും എച്ച് 1ബി ക്യാപ് സെലക്ഷൻ പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണെന്നനും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കിയിരുന്നു.
ഐടിക്കാർക്ക് ഈ വർഷം നല്ല കാലം; തൊഴിലവസരങ്ങൾ നിരവധി
malayalam.goodreturns.in