ടിക് ടോക്ക് ഇന്ത്യയിൽ ജീവനക്കാരുടെ നിയമനങ്ങൾ മരവിപ്പിച്ചു, പിരിഞ്ഞു പോകാനൊരുങ്ങി ജീവനക്കാർ

ചൈന വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ടിക് ടോക്ക് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് എല്ലാ നിയമന പ്രക്രിയകളും നിർത്തിയതായി വിവരം. കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ 2000 ഓളം ജീവനക്കാരുണ്ട്. ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിനും തുടർന്നുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ, ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഉൾപ്പെടെയുള്ളവയുടെ നിരോധനത്തിനും ശേഷം മറ്റ് ജോലികൾ കണ്ടെത്താൻ ജീവനക്കാർ കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്ഥിതി സുസ്ഥിരം

സ്ഥിതി സുസ്ഥിരം

ഇന്ത്യയിലെ ചില സീനിയർ മാനേജ്‌മെന്റ് റോളുകളിലും ബൈറ്റ്ഡാൻസിന് പുതിയ നിയമനം നടത്തേണ്ടി വന്നു. എന്നാൽ ഔപചാരിക പിരിച്ചുവിടലുകളൊന്നും കമ്പനിയിൽ നടക്കുന്നില്ല. സ്ഥിതി സുസ്ഥിരമാണെന്ന് കമ്പനി ആഭ്യന്തര ആശയവിനിമയത്തിലൂടെ ജീവനക്കാരോട് പറഞ്ഞു.

ജീവനക്കാരോട്

ജീവനക്കാരോട്

കഴിഞ്ഞ മാസം, ടിക്ക് ടോക്ക് സിഇഒ കെവിൻ മേയർ, ഇന്ത്യൻ ടിക്ക് ടോക്ക് ജീവനക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. "ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻ‌ഗണന. 2,000 ത്തിലധികം ശക്തമായ തൊഴിൽ സേനയ്ക്കും ഞങ്ങൾ ഉറപ്പ് നൽകുന്നുവെന്ന് കത്തിൽ വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യയുടെ മെയിൻഫ്രെയിമിൽ സജീവമായ പങ്ക് തുടരാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

മാറ്റങ്ങൾ

മാറ്റങ്ങൾ

വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്കിന്റെ കോർപ്പറേറ്റ് ഘടനയിൽ മാറ്റങ്ങൾ വരുത്താൻ ബൈറ്റ്ഡാൻസ് ശ്രമിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം കമ്പനി ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാനും നോക്കുന്നുണ്ട്. ചൈനയിൽ സ്ഥാപിതമായ ബൈറ്റ്ഡാൻസിനെ മാറ്റിനിർത്തി ടിക്ക് ടോക്കിന് വേറിട്ട് മറ്റൊരു ആസ്ഥാനമില്ല. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഓഫീസുകളും ടിക് ടോക്കിനുണ്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ബൈറ്റ്ഡാൻസ് മുംബൈയിലെ വെവർക് നെസ്കോയിൽ ഒരു ഓഫീസ് സ്പേസ് ഡീൽ ഒപ്പിട്ടു.

നിരോധനം

നിരോധനം

ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയറിറ്റ്, കാംസ്കാനർ എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഇന്ത്യയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്കിനെ നീക്കംചെയ്തു. യുഎസിലെ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക്ക് ഉടൻ അപ്രത്യക്ഷമായേക്കാം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിൽ നിന്ന് ടിക്ക് ടോക്കിനെ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണിത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X