കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കഴിഞ്ഞ ജൂണിൽ രാജി വച്ചതിനെ തുടർന്ന് റിസർവ് ബാങ്ക് പുതിയ ഡെപ്യൂട്ടി ഗവർണറെ തിരഞ്ഞെടുക്കാനുള്ള നടപടികളിലാണ്. ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് പത്ത് സ്ഥാനാർത്ഥികളെ കഴിഞ്ഞ ആഴ്ച അഭിമുഖം നടത്തിയതായാണ് വിവരം. ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെർച്ച് കമ്മിറ്റിയാണ് (എഫ്എസ്ആർഎസ്‌സി) അഭിമുഖം നടത്തിയത്. നിയമനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നത്.
കാബിനറ്റ് സെക്രട്ടറിയും ഷോർട്ട്‌ലിസ്റ്റ് സ്ഥാനാർത്ഥികളുമാണ് എഫ്എസ്ആർഎസ്‌സിക്ക് നേതൃത്വം നൽകുന്നത്. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അന്തിമ നിയമനം നടത്തുന്നത്. സമിതിയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ധനകാര്യ സെക്രട്ടറി എന്നിവരും ഉൾപ്പെടുന്നു. ഒരു വ്യക്തി പോലും അപേക്ഷിച്ചിട്ടില്ലെങ്കിലും ഡെപ്യൂട്ടി ഗവർണറെ കണ്ടെത്താനും ശുപാർശ ചെയ്യാനും എഫ്എസ്ആർഎസ്‌സിക്ക് സ്വാതന്ത്ര്യമുണ്ട്.
വായ്പ എടുക്കുന്നവർക്ക് സന്തോഷ വാർത്ത, പലിശ കുറയും; എഫ്ഡി നിക്ഷേപകർക്ക് പണി കിട്ടി
റിസർവ് ബാങ്കിന് നിലവിൽ മൂന്ന് ഡെപ്യൂട്ടി ഗവർണർമാരുണ്ട് - എൻ എസ് വിശ്വനാഥൻ, ബി പി കനുങ്കോ, എം കെ ജെയിൻ എന്നിവരാണത്. ധനനയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ പരമ്പരാഗതമായി ഒരു ബാഹ്യ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ആചാര്യയ്ക്ക് മുമ്പ് മുൻ ഗവർണർ ഉർജിത് പട്ടേലായിരുന്നു ധനനയ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ.
2017-ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്. വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് ചില റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്.
റിസർവ് ബാങ്ക് വായ്പാനയം: അഞ്ചാം തവണയും പലിശ നിരക്ക് കുറച്ചു
malayalam.goodreturns.in