പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി മുന്‍നിര്‍ത്തി ലോകവ്യാപാര സംഘടനയുടെ ഉന്നതതലയോഗം അവസാന നിമിഷം മാറ്റിവെച്ചു. ജനീവയിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. മത്സ്യബന്ധന സബ്സിഡി പോലുള്ള നിരവധി പ്രശ്നങ്ങള്‍ക്ക് സമവായം കണ്ടെത്താനാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് നാലുദിന യോഗം മാറ്റിവെയ്ക്കപ്പെടുന്നത്. നവംബര്‍ ഒന്‍പതിന് ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദത്തെ ആദ്യമായി കണ്ടെത്തുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ എല്ലാം നിലച്ചു.

പുതിയ കോവിഡ് വകഭേദം ആഗോള ഓഹരി വിപണികളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. എണ്ണവിലയും കുത്തനെ ഇടിഞ്ഞത് കാണാം. ആദ്യ രണ്ട് കോവിഡ് തരംഗങ്ങളുടെ ക്ഷീണത്തില്‍ നിന്നും സമ്പദ്ഘടനകള്‍ സാവധാനം വിട്ടുണരവെയാണ് പുതിയ പ്രതിസന്ധിയുടെ കടന്നുവരവ്. ലോകവ്യാപാര സംഘടന നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചതായി ഡബ്ല്യുടിഓ ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ അനബേല്‍ ഗോണ്‍സാലസാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ കോവിഡ് തരംഗത്തെ തുടര്‍ന്ന് ഈ യോഗം ഒരുതവണ മാറ്റിവെച്ചിരുന്നു. 2020 ജൂണില്‍ കസാക്കിസ്താന്റെ തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്.
ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലോകവ്യാപാര സംഘടന ഉന്നതതലയോഗം നടക്കാറുണ്ട്. ഇത്തവണ നൂറിലേറെ മന്ത്രിമാര്‍, രാഷ്ട്രത്തലവന്മാര് ഉള്‍പ്പെടെ 4,000 -ത്തോളം പ്രതിനിധികള്‍ ജനീവ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനവും ജനീവയാണ്. മുന്‍ നൈജീരിയന്‍ വിദേശകാര്യമന്ത്രി എന്‍ഗോസി ഓകാഞ്ചോ ഐവേല മാര്‍ച്ചില്‍ ഡയറക്ടര്‍ ജനറല്‍ പദവിയേറ്റതിന് ശേഷമുള്ള ലോകവ്യാപാര സംഘടനയുടെ ആദ്യ നിര്‍ണായക യോഗമാണ് നടക്കാനിരിക്കുന്നത്. സംഘടനയുടെ തലപ്പത്തേക്ക് വരുന്ന ആദ്യ ആഫ്രിക്കന്‍ പൗരയും ആദ്യ വനിതയുമാണ് ഇവര്‍.
മത്സ്യബന്ധ സബ്സിഡികള്‍, കോവിഡ് വാക്സിന് ലഭ്യമാക്കുന്നതിന് തടസമാകുന്ന വ്യാപാര നിബന്ധനകള്‍ തുടങ്ങിയ നിരവധി അടിയന്തര വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. കോവിഡ് വാക്സിനുകള്‍ക്കും മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് താത്കാലികമായി ഇളവ് നല്കാന് ലോകവ്യാപാര സംഘടന ആഹ്വാനം ചെയ്യാനിരിക്കെയാണ് യോഗം മാറ്റിവെയ്ക്കപ്പെടുന്നത്. ഇപ്പോഴുള്ള കോവിഡ് പ്രതിസന്ധി കൂടാതെ ലോകവ്യാപാര സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രതിസന്ധികള്‍ക്കും സമവായം കണ്ടെത്താന്‍ യോഗം ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയിലും ഒമിക്രോണിനെതിരെ പ്രതിരോധന നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുച്ചേര്‍ത്തിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെക്കാള്‍ വിനാശകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയടക്കം ഏഴു ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
