സാധാരണക്കാരുടെ പ്രിയപ്പെട്ട സ്വർണപ്പണയത്തിന്മേൽ പലിശയിളവുള്ള കാർഷികവായ്പ നൽകുന്നത് നിർത്തലാക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച കമ്മിറ്റിയും ശുപാർശ ചെയ്തു. ഹ്രസ്വകാല കാർഷികവായ്പകളെല്ലാം കിസാൻ ക്രെഡിറ്റ് കാർഡിലൂടെ മാത്രം നൽകണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ റിസർവ് ബാങ്ക് നിയോഗിച്ച ഇന്റേണൽ വർക്കിങ് ഗ്രൂപ്പാണ് ഇങ്ങനെ ഒരു ശുപാർശ മുന്നോട്ടു വച്ചത്. റിപ്പോർട്ട് കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ഗവർണർക്ക് സമർപ്പിച്ചു.
വായ്പാ ദുരുപയോഗം
കുറഞ്ഞ പലിശയായതിനാൽ നിരവധി പേർ ഈ പദ്ധതി വഴി വായ്പ എടുക്കുന്നുണ്ട്. എന്നാൽ വായ്പ എടുക്കുന്നതിൽ ഭൂരിഭാഗവും അനർഹരാണെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്തയിച്ചിരുന്നു. സുനിൽകുമാറിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ ആർബിഐയുടെ സമിതി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.
അപാകതകൾ
വായ്പനൽകുന്നത് കൃഷിക്കുവേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വർണത്തിന്റെ അളവനുസരിച്ചാണ്. അതിനാൽ ആവശ്യമുള്ളതിലും കൂടുതൽ ആളുകൾ വായ്പയെടുക്കും. സുരക്ഷിതമായതിനാൽ ഇത്തരം വായ്പ നൽകാൻ ബാങ്കുകൾക്ക് പ്രത്യേകം താത്പര്യമുണ്ട്. എന്നാൽ, വായ്പ എടുക്കുന്ന പണം പലരും കൃഷിയ്ക്ക് വേണ്ടിയല്ല മറ്റാവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ഇത്തരം വായ്പകൾ കർഷകരുടെ കടബാധ്യത വർധിപ്പിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.
കിസാൻ ക്രെഡിറ്റ് കാർഡ്
കാർഷിക വായ്പയ്ക്കുള്ള അനുയോജ്യ മാർഗമാണ് കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡ്. ഇതുവഴി അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാകും. എല്ലാ കിസാൻ ക്രെഡിറ്റ് കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണം. എന്നാൽ, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കിസാൻ ക്രഡിറ്റ് കാർഡ് വഴി വായ്പ എടുക്കുന്നവർ വളരെ കുറവാണെന്നും റിസർവ് ബാങ്കിന്റെ സമിതി കണ്ടെത്തി.
ഉടൻ നിർത്തലാക്കില്ല
റിസർവ് നിയോഗിച്ച സമിതി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും പലിശയിളവുള്ള സ്വർണപ്പണയ കാർഷിക വായ്പ ഈ സാമ്പത്തികവർഷം നിർത്തലാക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കാരണം സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കൂടുതൽ വായ്പ വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം ധനമന്ത്രി ബാങ്കുകൾ നിർദ്ദേശം നൽകിയിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തടയുകയാണ് നിലവിൽ സർക്കാരിന്റെ പ്രധാന ലക്ഷ്യം.
നൂലാമാലകളില്ല
നൂലാമാലകളില്ലാതെ എളുപ്പത്തിൽ സാധാരണക്കാർക്ക് ലഭിച്ചിരുന്ന ഒരു വായ്പയായിരുന്നു സ്വർണം പണയം വച്ചുള്ള കാർഷിക വായ്പ. അതുകൊണ്ട് തന്നെ 3 ലക്ഷം രൂപ വരെയുള്ള തുകകൾക്ക് കർഷകരും സാധാരണക്കാരും കൂടുതൽ ആശ്രയിച്ചിരുന്നതും ഈ വായ്പയെയാണ‍്. ഈ വായ്പ നിർത്തലാക്കിയാൽ സാധാരണക്കാർക്ക് വായ്പ എടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരും. കാരണം ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണു കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുക. ഇതിനു മുകളിൽ വായ്പ വേണമെങ്കിൽ കൃഷിഭൂമി പണയം വയ്ക്കേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications