കോവിഡ് വ്യാപനം കാരണമുണ്ടായ തുടര്‍ച്ചയായ ലോക്ക് ഡൗണ്‍ കാലത്താണ് പലരും മറ്റൊരു വരുമാന ശ്രോതസ്സ് കൂടി വേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആലോചിച്ചത്. പലരും വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന അധിക വരുമാന സാധ്യതകളിലേക്ക്
കോവിഡ് വ്യാപനം കാരണമുണ്ടായ തുടര്‍ച്ചയായ ലോക്ക് ഡൗണ്‍ കാലത്താണ് പലരും മറ്റൊരു വരുമാന ശ്രോതസ്സ് കൂടി വേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആലോചിച്ചത്. പലരും വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന അധിക വരുമാന സാധ്യതകളിലേക്ക് തിരിയുകയും ചെയ്തു. വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ബിസിനസുകള്‍, നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അങ്ങനെ പലതും. ഇതേ കാലയളവില്‍ നിക്ഷേപത്തിനായി വലിയൊരളവ് ആള്ക്കാര് ക്രിപ്റ്റോ കറന്‍സികളും തെരഞ്ഞെടുത്തു. 2021ല്‍ ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപകരില്‍ 10 മില്യണിലധികം വര്‍ധനവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സികളോടുള്ള അതൃപ്തിയും ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുവാനുള്ള ഇന്ത്യയ്ക്കാരുടെ മടിയും കുറഞ്ഞു വരുന്നതായാണ് കണക്കുകളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. മികച്ച ആദായം നേടുവാനുള്ള അവസരമായി ആള്ക്കാര് ക്രിപ്റ്റോ കറന്‍സികളെയും കണ്ട് തുടങ്ങിയിരിക്കുന്നു എന്നര്‍ഥം. എന്നാല്‍ നിക്ഷേപത്തിലും നിക്ഷേപകരിലും വര്‍ധനവ് ഉണ്ടായിട്ടും ക്രിപ്റ്റോകറന്സികളില് നിന്നും നേടുന്ന ആദായത്തിന്മേലുള്ള നികുതു ബാധ്യതയെ സംബന്ധിച്ച് പല തരത്തിലുള്ള ആശയക്കുഴപ്പങ്ങളും മിക്ക നിക്ഷേപകര്‍ക്കും ഇപ്പോഴുമുണ്ട്. കൂടാതെ രാജ്യത്തെ ക്രിപ്റ്റോ കറന്‍സിയുടെ ഭാവിയെക്കുറിച്ചും സ്വഭാവികമായും നിക്ഷേപകര്‍ക്ക് ആശങ്കകളുണ്ട്.
ക്രിപ്റ്റോ കറന്‍സികളും നികുതിയും
ഇന്ത്യയില്‍ ബിറ്റ് കോയിനോ മറ്റേതെങ്കിലും ക്രിപ്റ്റോ കറന്സിയ്ക്കോ ലീഗല്‍ ടെന്‍ഡര്‍ പദവി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയിട്ടില്ല. അതായത് അവയെ വിനിമയ മൂല്യമൂല്യമുള്ള കറന്‍സിയായി നമ്മുടെ രാജ്യത്ത് ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നര്‍ഥം. അതിനാല്‍ത്തന്നെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് മേലുള്ള നികുതി ബാധ്യതയെ സംബന്ധിച്ച് കൃത്യമായ നയ നിബന്ധനകളും നിലവിലില്ല.
ക്രിപ്റ്റോ കറന്‍സികളില്‍ നിന്നുമുള്ള നേട്ടവും നികുതിയ്ക്ക് വിധേയം
എന്നാല്‍ അതും പറഞ്ഞ് ക്രിപ്റ്റോ കറന്‍സികളില്‍ നിന്നും നേടുന്ന ആദായത്തില്‍ നിന്നും നികുതി അടയ്ക്കാതിരിക്കുന്നതും ശരിയായ രീതിയില്ല. വ്യക്തമായി ഒഴിവാക്കപ്പെട്ടതല്ലാത്ത എല്ലാ വരുമാനവും ആദായ നികുതി ബാധ്യതയുള്ളവയാണെന്ന് എപ്പോഴും ഓര്‍ക്കണം. അതുകൊണ്ട് നിര്‍ബന്ധമായും ക്രിപ്റ്റോ കറന്‍സികളില്‍ നിന്നുമുള്ള നേട്ടവും നികുതിയ്ക്ക് വിധേയമാണ്.
ക്രിപ്റ്റോ കറന്‍സികളുടെ നികുതി ബാധ്യത
ക്രിപ്റ്റോ കറന്‍സികളുടെ നികുതി ബാധ്യത അവയില്‍ നിങ്ങളെങ്ങനെ നിക്ഷേപം നടത്തിയിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കറന്സികളായാണോ ആസ്തികളായാണോ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി ബാധ്യത നിശ്ചയിക്കപ്പെടുന്നത്.തുടര്‍ച്ചയായി ട്രേഡ് ചെയ്യുന്നുവെങ്കില്‍ ക്രിപ്റ്റോ കറന്‍സികളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന ലാഭം ബിസിനസ് വരുമാനമായാണ് നികുതി അടയ്ക്കേണ്ടത്. നിക്ഷേപമായി നിലനിര്ത്തിയവയാണെങ്കില് മൂലധന നേട്ടമായി കണക്കാക്കിയും നികുതി നല്‍കാം.
നികുതി എങ്ങനെ?
3 വര്‍ഷത്തിന് മുമ്പ് നിക്ഷേപം ഉപയോഗപ്പെടുത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കി നികുതി സ്ലാബിന് അനുസരിച്ച് നികുതി നല്‍കുകയാണ് വേണ്ടത്. 3 വര്‍ഷത്തിന് ശേഷമാണ് നിക്ഷേപം അവസാനിപ്പിക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കി ഇന്ഡക്സേഷനൊപ്പം 20 ശതമാനം നികുതി ഈടാക്കും.
ആസ്തി ബാധ്യതകളില്‍ ഉള്‍പ്പെടുത്തണം
50 ലക്ഷത്തിന് മേല്‍ വരുമാനമുള്ള നികുതി ദായകര്‍ അവരുടെ ആസ്തി ബാധ്യതകള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. കോസ്റ്റ് ഓഫ് അക്വിസിഷനും അതോടൊപ്പം വ്യക്തമാക്കണം. ്ര്രകിപ്റ്റോകറന്സികള് ആസ്തികളായി പരിഗണിക്കുന്നതിനാല്‍ ഈ വരുമാന പരിധിയ്ക്ക് മുകളിലുള്ള വ്യക്തികള്‍ ആസ്തി ബാധ്യത ഷെഡ്യൂളില്‍ ക്രിപ്്റ്റോ കറന്‍സിയും ഉള്‍പ്പെടുത്തണം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications