ഓഫീസിൽ പോയിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ വരുമാനം തട്ടുകടയിൽ നിന്ന്. ഉത്തർപ്രദേശിലെ അലിഗഡിലെ കച്ചോരി വിൽപ്പനക്കാരന്റെ മാസ വരുമാനം കേട്ട് ആദായ നികുതി വകുപ്പ് പോലും ഞെട്ടി. ചെറിയ ഒരു തട്ടുകടയിൽ നിന്ന് 60 ലക്ഷം രൂപയാണ് മുകേഷ് എന്ന കച്ചോരി വിൽപ്പനക്കാരൻ ഒരു വർഷം സമ്പാദിക്കുന്നത്. മുകേഷ് കച്ചോരി എന്ന ഇയാളുടെ കട നാട്ടുകാർക്ക് അത്ര പ്രിയങ്കരമാണ്. രാവിലെ മുതൽ കച്ചോരി, സമോസ കച്ചവടം നടത്തുന്ന ഇയാളുടെ കടയിൽ എപ്പോഴും പലഹാരം വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയാണ്.
ആദായ നികുതി വകുപ്പിന് പരാതി
മുകേഷ് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന് ആരോ പരാതി നൽകിയതിനെ തുടർന്നാണ് മുകേഷിന്റെ കടയിൽ അധികൃതർ പരിശോധനയ്ക്കെത്തിയത്. ആദായ നികുതി വകുപ്പ് ഇൻസ്പെക്ടർമാരുടെ സംഘം മുകേഷിന്റെ കച്ചോരി കടയ്ക്ക് സമീപമുള്ള മറ്റൊരു കടയിൽ ഇരുന്നാണ് വിൽപ്പന വിവരങ്ങൾ ട്രാക്ക് ചെയ്തത്. ഇതിനെ തുടർന്നാണ് മുകേഷ് ഒരു വർഷം 60 ലക്ഷം മുതൽ ഒരു കോടി വരെയും സമ്പാദിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
നോട്ടീസ് നൽകി
മുകേഷിന്റെ കട ജിഎസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്തതിനും നികുതി അടയ്ക്കാത്തതിനാലും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. 40 ലക്ഷം രൂപയും അതിൽ കൂടുതലും വിറ്റുവരവുള്ള ഏത് കച്ചവടത്തിനും ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. തയ്യാറാക്കി നൽകുന്ന ഭക്ഷണത്തിന് 5 ശതമാനമാണ് നികുതി ചുമത്തുക. മുകേഷിന് ഉടൻ തന്നെ ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുമെന്നും ഒരു വർഷത്തേക്ക് നികുതി അടയ്ക്കണമെന്നും എസ്ഐബി അധികൃതർ പറഞ്ഞു.
നിയമങ്ങൾ അറിഞ്ഞിരുന്നില്ല
കഴിഞ്ഞ 12 വർഷമായി കട നടത്തുന്നയാളാണ് താനെന്നും ഇത്തരത്തിലുള്ള നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മുകേഷ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കച്ചോരിയും സമോസയും ഉപജീവനത്തിനായി വിൽക്കുന്ന സാധാരണക്കാരനാണ് താനെന്നും മുകേഷ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനിൽ നിന്നുള്ള വിവര പ്രകാരം മുകേഷ് തന്റെ വരുമാനം ഉടനടി സമ്മതിക്കുകയും അസംസ്കൃത വസ്തുക്കൾ, എണ്ണ, എന്നിവയ്ക്കുള്ള ചെലവുകളുടെ എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
ചായക്കടക്കാരന്റെ വരുമാനം
പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്. പൂനൈയിലെ ജനപ്രിയ ചായക്കടയാണ് നവ്നാഥിന്റെ യെവ്‍ലെ ടീ ഹൗസ്. പൂനൈയിൽ മൂന്നിടത്ത് യെവ്‍ലെ ടീ ഹൗസ് ഉണ്ട്. തന്റെ ചായക്കടയെ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് നവ്നാഥ് ഇപ്പോൾ. മൂന്നിടങ്ങളിലുള്ള ചായക്കടകളിൽ ഓരോന്നിലും 12 ഓളം ജീവനക്കാരുണ്ട്. 3000 മുതൽ 4000 വരെ ചായയാണ് ഒരു ദിവസം ഓരോ കടയിലും ചെലവാകുന്നത്.
ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ
ലക്ഷങ്ങൾ ലോൺ എടുത്ത് പഠിച്ചിട്ടും മാസം 10000ൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന നിരവധി പേർ കേരളത്തിലുണ്ട്. എന്നാൽ കൂടുതൽ വിദ്യാഭ്യാസമില്ലാതെ തന്നെ മാസം 40000 രൂപയ്ക്ക് മേൽ സമ്പാദിക്കാനാകുന്ന ചില തൊഴിലുകൾ താഴെ പറയുന്നവയാണ്.
- തെങ്ങുകയറ്റം
- ചായക്കട
- ഊബർ, ഒല ഡ്രൈവിംഗ്
- പാനി പൂരി സ്റ്റാൾ
- ട്യൂഷൻ
- ബ്ലോഗ് എഴുത്ത്
malayalam.goodreturns.in
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications