ഓഫീസിൽ പോയിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ വരുമാനം തട്ടുകടയിൽ നിന്ന്. ഉത്തർപ്രദേശിലെ അലിഗഡിലെ കച്ചോരി വിൽപ്പനക്കാരന്റെ മാസ വരുമാനം കേട്ട് ആദായ നികുതി വകുപ്പ് പോലും ഞെട്ടി. ചെറിയ ഒരു തട്ടുകടയിൽ നിന്ന് 60 ലക്ഷം രൂപയാണ് മുകേഷ് എന്ന കച്ചോരി വിൽപ്പനക്കാരൻ ഒരു വർഷം സമ്പാദിക്കുന്നത്. മുകേഷ് കച്ചോരി എന്ന ഇയാളുടെ കട നാട്ടുകാർക്ക് അത്ര പ്രിയങ്കരമാണ്. രാവിലെ മുതൽ കച്ചോരി, സമോസ കച്ചവടം നടത്തുന്ന ഇയാളുടെ കടയിൽ എപ്പോഴും പലഹാരം വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയാണ്.
ആദായ നികുതി വകുപ്പിന് പരാതി
മുകേഷ് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന് ആരോ പരാതി നൽകിയതിനെ തുടർന്നാണ് മുകേഷിന്റെ കടയിൽ അധികൃതർ പരിശോധനയ്ക്കെത്തിയത്. ആദായ നികുതി വകുപ്പ് ഇൻസ്പെക്ടർമാരുടെ സംഘം മുകേഷിന്റെ കച്ചോരി കടയ്ക്ക് സമീപമുള്ള മറ്റൊരു കടയിൽ ഇരുന്നാണ് വിൽപ്പന വിവരങ്ങൾ ട്രാക്ക് ചെയ്തത്. ഇതിനെ തുടർന്നാണ് മുകേഷ് ഒരു വർഷം 60 ലക്ഷം മുതൽ ഒരു കോടി വരെയും സമ്പാദിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
നോട്ടീസ് നൽകി
മുകേഷിന്റെ കട ജിഎസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്തതിനും നികുതി അടയ്ക്കാത്തതിനാലും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. 40 ലക്ഷം രൂപയും അതിൽ കൂടുതലും വിറ്റുവരവുള്ള ഏത് കച്ചവടത്തിനും ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. തയ്യാറാക്കി നൽകുന്ന ഭക്ഷണത്തിന് 5 ശതമാനമാണ് നികുതി ചുമത്തുക. മുകേഷിന് ഉടൻ തന്നെ ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുമെന്നും ഒരു വർഷത്തേക്ക് നികുതി അടയ്ക്കണമെന്നും എസ്ഐബി അധികൃതർ പറഞ്ഞു.
നിയമങ്ങൾ അറിഞ്ഞിരുന്നില്ല
കഴിഞ്ഞ 12 വർഷമായി കട നടത്തുന്നയാളാണ് താനെന്നും ഇത്തരത്തിലുള്ള നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മുകേഷ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കച്ചോരിയും സമോസയും ഉപജീവനത്തിനായി വിൽക്കുന്ന സാധാരണക്കാരനാണ് താനെന്നും മുകേഷ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനിൽ നിന്നുള്ള വിവര പ്രകാരം മുകേഷ് തന്റെ വരുമാനം ഉടനടി സമ്മതിക്കുകയും അസംസ്കൃത വസ്തുക്കൾ, എണ്ണ, എന്നിവയ്ക്കുള്ള ചെലവുകളുടെ എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
ചായക്കടക്കാരന്റെ വരുമാനം
പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്. പൂനൈയിലെ ജനപ്രിയ ചായക്കടയാണ് നവ്നാഥിന്റെ യെവ്‍ലെ ടീ ഹൗസ്. പൂനൈയിൽ മൂന്നിടത്ത് യെവ്‍ലെ ടീ ഹൗസ് ഉണ്ട്. തന്റെ ചായക്കടയെ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് നവ്നാഥ് ഇപ്പോൾ. മൂന്നിടങ്ങളിലുള്ള ചായക്കടകളിൽ ഓരോന്നിലും 12 ഓളം ജീവനക്കാരുണ്ട്. 3000 മുതൽ 4000 വരെ ചായയാണ് ഒരു ദിവസം ഓരോ കടയിലും ചെലവാകുന്നത്.
ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ
ലക്ഷങ്ങൾ ലോൺ എടുത്ത് പഠിച്ചിട്ടും മാസം 10000ൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന നിരവധി പേർ കേരളത്തിലുണ്ട്. എന്നാൽ കൂടുതൽ വിദ്യാഭ്യാസമില്ലാതെ തന്നെ മാസം 40000 രൂപയ്ക്ക് മേൽ സമ്പാദിക്കാനാകുന്ന ചില തൊഴിലുകൾ താഴെ പറയുന്നവയാണ്.
- തെങ്ങുകയറ്റം
- ചായക്കട
- ഊബർ, ഒല ഡ്രൈവിംഗ്
- പാനി പൂരി സ്റ്റാൾ
- ട്യൂഷൻ
- ബ്ലോഗ് എഴുത്ത്
malayalam.goodreturns.in
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications