പുതിയ അവസരം തേടിയുള്ള യാത്രകൾ അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആദ്യ കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് കേട്ടിരുന്നതെങ്കിൽ ഇന്നത് യൂറോപ്പിലേക്കാണ്. ഇങ്ങനെ പുതിയ അവസരം തേടി വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെത്തിയ ഒരു ഗുജറാത്തി ആരംഭിച്ച ഹോട്ടൽ ബിസിനസിന്റെ കാര്യം അല്പം രസകരമാണ്. ഒന്നിൽ നിന്ന് തുടങ്ങിയെങ്കിലും അമേരിക്കയിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയുടെ പകുതിയോളം ഭരിക്കുന്നത് ഗുജറാത്തികളാണ്.
ഗുജറാത്തിൽ നിന്ന് മെക്സിക്കോ വഴി അമേരിക്കയിലെത്തിയ കാഞ്ചിഭായ് മാഞ്ചു ദേശായി ഹോട്ടൽ ബിസിനസ് നടത്തുകയും ഗുജറാത്തികളെ കൊണ്ട് ഈ രംഗത്ത് നിക്ഷേപം നടത്തുകയുമായിരുന്നു. ഹോട്ടലുകളുടെ ചെറിയ രൂപമായ അമേരിക്കയിൽ മോട്ടൽ എന്ന് വിളിക്കുന്ന വിപണിയുടെ 40 ശതമാനവും ഇന്ത്യക്കാരുടേതാണ്. ഇതില്‍ തന്നെ 70 ശതമാനത്തിന്റേയും ഉടമകൾ ഗുജറാത്തികളാണ് എന്നാണ് 2017 ലെ വാഷിംഗ്ടൺ പോസ്റ്റിന്റെ കണക്ക്.
കാഞ്ചിഭായിയുടെ ആദ്യ ഹോട്ടൽ
1942 ല്‍ കാഞ്ചിഭായ് ദേശായി പുതുയി അവസരങ്ങള്‍ തേടി ഗുജറാത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാനീസ്- അമേരിക്കൻ ഉടമകളുടെ കയ്യിൽ നിന്നാണ് കാലിഫോര്‍ണിയയിലെ സ്മാര്‍മന്റോയില്‍ 32 മുറികളുള്ള ഹോട്ടല്‍ കാഞ്ചിഭാഗ് വാങ്ങുന്നത്.
പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗോള്‍ഡ് ഫീല്‍ഡ് എന്ന ഹോട്ടലും കാഞ്ചിഭായ് ഏറ്റെടുത്തി. ഇക്കാലത്ത് അമേരിക്കയിലുള്ള ഗുജറാത്തികളോട് ഹോസ്പ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. താമസ സൗകര്യത്തിനൊപ്പം സ്വന്തമായി ബിസിനസും അക്കാലത്ത് കാഞ്ചിഭായ് ഹോട്ടൽ നിക്ഷേപത്തിൽ കണ്ടു.
രണ്ടാം തലമുറ
കാഞ്ചിഭായ് വഴിവെട്ടിയതിന് പിന്നാലെ 1965 ലെ അമേരിക്കൻ ദേശിയത നിയമം കുടിയേറ്റത്തിന് അനുകൂലമായതോടെ കൂടുതൽ പേർ അമേരിക്കയിലേക്ക് എത്തി. ഇങ്ങനെ എത്തിയ ഗുജറാത്തികളിൽ നല്ലൊരു ഭാഗം ഹോട്ടലുകളിൽ നിക്ഷേപിച്ചു. ഇതിന് ശേഷം 1980 കളില്‍ രണ്ടാം തലമുറ ഹോട്ടലുകൾ കൂടുതൽ ഇടങ്ങളിലേക്ക് വളര്‍ത്തിയതോടെ അമേരിക്കയിൽ വലിയൊരളവിൽ ഗുജറാത്തികളുടെ ഹോട്ടലുകളായി മാറി.
2007 ല്‍ അമേരിക്കയിലെ 52,000 മോട്ടലുകളില്‍ 21000 ത്തിന്റെയും ഉടമകള്‍ ഗുജറാത്തികളായിരുന്നു. ആകെ വിപണിയുടെ. 42 ശതമാനത്തോളം വരുമിത്.
ഏറ്റവും മികച്ച ഉദാഹരണം
അമേരിക്കയിലെത്തി വിജയം കൊയ്തവരിൽ പലരുണ്ടെങ്കിലും ഒരു ഉദാഹരണമായി ചന്ദ്രകാന്ത് പട്ടേല്‍ എന്ന ചാന്‍ പട്ടേലിനെ കേൾക്കാം. 1960 ളകളിലാണ് ചാന്‍ പട്ടേല്‍ അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തുന്നത്. പഠന ശേഷം അക്കാലത്തെ വിമാന കമ്പനിയായ ബ്രാനിഫ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടിവായി അദ്ദേഹത്തിന് ജോലി ലഭിച്ചു.
1976 ല്‍ ഇദ്ദേഹവും ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തി. ടെക്സസിലെ ഡാലസിൽ അലാമോ പ്ലാസ എന്ന ഹോട്ടൽ അദ്ദേഹം വാങ്ങി. ഡാലസില്‍ ഇന്ത്യക്കാരൻ വാങ്ങുന്ന ആദ്യ ഹോട്ടലായിരുന്നു ഇത്.
ജോലിയുടെ ഇടവേളയില്‍ ഹോട്ടൽ ബിസിനസുമായി മുന്നോട്ട് പോയെങ്കിലും. രണ്ട് ജോലികളും വ്യക്തി ജീവിതത്തെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോള്‍ എയര്‍ലൈന്‍സ് ജോലി ചാൻ പട്ടേൽ ഉപേക്ഷിച്ചു. എന്നാൽ എയര്‍ലൈന്‍ കമ്പനിയിലെ ജോലിയില്‍ നിന്ന് ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടി ലാഭം ഹോട്ടല്‍ ബിസിനസിൽ നിന്ന് ലഭിച്ചു. ഒരു ഹോട്ടലിൽ തുടങ്ങിയ ചാൻ പട്ടേലിന് 1987 ൽ എത്തിയതോടെ 13 ഹോട്ടലുകളായി വളർന്നു. മക്കളെ ഹോസപിറ്റാലിറ്റി ബിസിനസ് ഏൽപ്പിച്ച അദ്ദേഹം ബാങ്കിംദ് രംഗത്തേക്ക് കടന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സസ്
കുടിയേറുന്നവര്‍ക്ക് ബിസിനസ് വായ്പ്ക്ക് പ്രാധാന്യം നല്‍കി ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്‌സസ് വലിയ വിജയമായി. 2018 ല്‍ 3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 100 ബാങ്കുകളിലൊന്നായി ഇതുമാറി. മറ്റൊരു ഉദാഹരണമാണ് വഡോദരക്കാരനായ ഹഷ്മുഖ് രാമയുടെ ജീവിതം. 1969തില്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഹോട്ടൽ വെയ്റ്ററായിട്ടായരുന്നു തുടക്കം. ഇന്ന് 70തിലധികം ഹോട്ടലുകളുള ജെഎച്ച്എം ഹോട്ടൽ ഗ്രൂപ്പിന്റെ സിഇഒ ആണ് അദ്ദേഹം.
ചിത്രത്തിന് കടപ്പാട്- edtimes.in, statebnk.com, indiaherald.com
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications