കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു സംരംഭം തുടങ്ങിയാലുള്ള വിജയ സാധ്യതയെ പറ്റി ചിന്തിക്കേണ്ടതില്ല. മലയാളികളുള്ള ഇടത്തെല്ലാം വിപണി ലഭിക്കും എന്നത് തന്നെയാണ് ഇത്തരം ഉത്പ്പന്നങ്ങളുടെ വിജയം. ചക്ക മലയാളിയെ തേടി പാക്കിലായി കടല്‍ കടന്നത് പോലെ ഓരോ ഉത്പ്പന്നങ്ങള്‍ക്കും സാധ്യതയുണ്ട്.
തെങ്ങുകളുടെ നാട്ടില്‍ നിന്ന് വിപണി പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഉത്പ്പന്നം കരിക്ക് തന്നെയാണ്. കരിക്കിന്റെ ഉള്‍ഭാഗത്താണ് രുചിയും പുതുമയും ഒളിപ്പിച്ചിരിക്കുന്നത്. ഈ സമ്പത്തിന്റെ പാക്കിലാക്കി മാര്‍ക്കറ്റ് ചെയ്താല്‍ നല്ലൊരു ബിസിനസ് സാധ്യതയാണ്. ഇളനീർ പാക്കറ്റുകൾക്ക് ആവശ്യക്കാരേറുന്ന കാലത്ത് വിദേശത്തേക്കടക്കം സാധ്യതയുള്ള ഈ സംരംഭം ആരംഭിക്കാന്‍ എന്ത് ചെലവ് വരുമെന്ന് നോക്കാം.
കരിക്ക് ലഭിക്കുമോ
കേരം തിങ്ങും കേരള നാടാണെന്ന് പറയുമെങ്കിലും കേരളത്തില്‍ വേണ്ടത്ര ഇളനീര് ലഭിക്കുമോ എന്നതാണ് ആദ്യ ചോദ്യം. കേരളത്തില്‍ പച്ചതേങ്ങ സംഭരണം പോലും കൃത്യമായ നടക്കാത്തിനാല്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാകുന്ന സമയത്ത് ഇളനീര് സംസ്കരണം നടത്തിയാല്‍ വലിയ തോതില്‍ ഇളനീര് കേരളത്തില്‍ നിന്ന് തന്നെ സംരംഭരിക്കാം. ഇതോടൊപ്പം സ്ഥിരമായി ഇളനീര് ലഭ്യമാക്കുന്ന ഏജന്റുമാര്‍ ഇന്നുണ്ട്. തമിഴ്നാട്ടിലും വലിയ തോതില്‍ കേര കര്‍ഷകരുണ്ട്.
ഇതിനാല്‍ അസംസ്കൃ വസ്തുക്കളുടെ അഭാവം വരുന്നില്ല. എന്നാലും ഇവയുടെ വിലയാണ് പരിഗണിക്കണം.. ഇളനീർ വില സീസണിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ശൈത്യകാലത്ത് വില്പന കുറയുന്നതിനാൽ വില കുറവായിരിക്കും. എന്നാൽ വേനൽ കാലത്ത് പ്രാദേശിക വിപണിയിലടക്കം ഇളനീരിന് ആവശ്യക്കാരുള്ളതിനാൽ വില വർധിക്കും.
പ്രവര്‍ത്തനം
ശേഖരിക്കുന്ന ഇളനീര് കഴിയുന്നത്ര വേഗത്തില്‍ വെള്ളം ശേഖരിക്കുകയാണ് വേണ്ടത്. ഇവ കഴുകി ബോറിംഗ്, സക്കിംഗ് യൂണിറ്റ് വഴി വെള്ളം ഊറ്റിയെടുക്കണം, ഇവ തണുപ്പിച്ച് ആവശ്യമെങ്കില്‍ ബയോ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്ത് ബോട്ടിലിംഗ് നടത്തണം. പാസ്ചുറൈസ് ചെയ്ത വിപണിയിലെത്തിക്കുന്നതാണ് പ്രവര്‍ത്തണം. മധുരമുള്ള ഇളനീരിനായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അളവില്‍ പഞ്ചസാര കലർത്തുന്നുണ്ട്. ഇത് വിപണിയിൽ ദോഷമായി ബാധിക്കും.
ആവശ്യമായവ
2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ആവശ്യമാണ്. മികച്ച വൈദ്യുത സപ്ലൈ, 6 ജോലിക്കാര്‍ എന്നിവ ആവശ്യമായി വരും. ഇതിനായി വാഷിംഗ് യൂണിറ്റ്, ബോറിംഗ് യൂണിറ്റ്, സക്കിംഗ് യൂണിറ്റ്, ചില്ലിംഗ്, പാസ്ചുറൈസേഷന് യൂണിറ്റ്, സീലിംഗ് യൂണിറ്റ് എന്നിവ ആവശ്യമാണ്. പാക്കിംഗിനായി മൂന്ന് രീതി ഉപയോഗിക്കാം. ടെട്രാ പാക്കുകളിലോ പ്ലാസ്റ്റിക്ക് കുപ്പികളിലോ ക്യാനുകളിലോ വിതരണം ചെയ്യാം. ഇവയും ആവശ്യമാണ്.
ചെലവും വിറ്റുവരവും
കെട്ടിടത്തിനായി വരുന്ന തുക കിഴിച്ചാല്‍ 80 ലക്ഷം രൂപയോളം മെഷനറികള്ക്കായി ആവശ്യം വരും. പ്രവര്‍ത്തന മൂലധനമായി 30 ലക്ഷം രൂപ കാണണാം. രാജ്യത്തെ ടെണ്ടർ കോക്കനട്ട് വാട്ടർ വിപണി 2017 ല്‍ 9.2 മില്യണ്‍ ഡോളരായി വളര്‍ന്നിരുന്നു. 2023 ഓടെ ഇത് 25.4 മില്യണ്‍ ഡോളറിലേക്ക് എത്തുമെനനാണ് പ്രതീക്ഷിക്കുന്നത്.
ഇതേസമയം ലോക മാര്‍ക്കറ്റ് 20020-25 കാലഘട്ടത്തിൽ 6.3 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ നല്ല ലാഭം നേടാൻ സാധിക്കുന്ന സംരംഭമാണിത്.
പ്രതിദിനം 3000 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചൊരാൾക്ക് ലഭിക്കുന്ന ആദായമാണ് കണക്ക് കൂട്ടുന്നത്. ഇവ 200 രൂപ നിരക്കില്‍ വില്ക്കാന് സാധിക്കും. ഓൺലൈനായും പ്രാദേശിക വിപണിയിലും വിദേശത്തും വിപണ സാധ്യതയുണ്ട്. വര്‍ഷത്തില്‍ 300 ദിവസം വില്പന നടത്തിയാല്‍ വാര്‍ഷിക വിറ്റുവരവ് 18 കോടി രൂപയാണ്. ഇതില്‍ നിന്ന് ചെലവുകളും നികുതിയും കിഴിച്ചാൽ 4.50 കോടിയുടെ വാര്‍ഷിക ലാഭം പ്രതീക്ഷിക്കാം.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications