കോഴിക്കോട്: ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എക്സ്ഗ്രേഷ്യ ഇനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ വിതരണം ചെയ്തത് 1,29,08,000 രൂപ.1,032 വ്യവസായ തൊഴില്‍ തര്‍ക്കങ്ങളിലും ചുമട്ടു തൊഴിലാളി നിയമപ്രകാരമുള്ള 110 തര്‍ക്കങ്ങളിലുമാണ് ഇക്കാലയളവില്‍ പരിഹരമായത്. തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കിയാണ് ജില്ലയിലെ തൊഴില്‍ വകുപ്പ് അഞ്ചു വര്‍ഷം പിന്നിടുന്നത്. മിനിമം വേതനം ഉറപ്പു വരുത്തിയും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയുമാണ് വകുപ്പ് സ്തുത്യഹര്‍മായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കൊവിഡ് കാലത്തടക്കം, ആയിരക്കണക്കിനുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ചേര്‍ത്തു പിടിച്ച കേരളത്തിന്റെ കരുതലും സംരക്ഷണവും ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനമായി.കേരള മരം കയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 166 ഗുണഭോക്താക്കള്‍ക്കായി 1,09,80,000 രൂപയും കേരള മരം കയറ്റ തൊഴിലാളി അവശതാ പെന്ഷന് പദ്ധതിയില്‍ 331 ഗുണഭോക്താക്കള്‍ക്കായി 2,10,62,740 രൂപയും വിതരണം ചെയ്തു. അസംഘടിത മേഖല ദിവസ വേതന തൊഴിലാളി ദുരിത നിവാരണ പദ്ധതി പ്രകാരം 566 ഗുണഭോക്താക്കള്‍ക്കായി 11,32,000 രൂപയും അസംഘടിത തൊഴിലാളി ക്ഷേമ പെന്ഷന് പദ്ധതിയില്‍ 462 ഗുണഭോക്താക്കള്‍ക്കായി 2,15,59,660 രൂപയും നല്കി.

തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ വേതനം ലഭ്യമാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്ക്കരിച്ച 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് 819 സ്ഥാപനങ്ങളിലായി 9,955 തൊഴിലാളികള്‍ക്ക് വേതന വിതരണം ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുകയും ചെയ്തു.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന 'ആവാസ് പദ്ധതി'യുടെ കീഴില്‍ 45,061 തൊഴിലാളികളെയാണ് അംഗങ്ങളായി ചേര്‍ത്തത്. പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ മരണമടഞ്ഞ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, ചികിത്സാ സഹായമായി തൊഴിലാളികള്‍ക്ക് 12,448 രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ജില്ലയിലെ 49 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും വിവിധ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചു.
സംസ്ഥാനത്ത് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കുന്നതിന് അനുവദിച്ച റിവോള്‍വിംഗ് ഫണ്ടില്‍ നിന്നും 8 തൊഴിലാളികളുടെ ആശ്രിതര്‍ക്കായി 1,45,000 രൂപ വിതരണംചെയ്തിട്ടുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. 2019 നവംബര്‍ 18ന് കോഴിക്കോട്ട് ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. കെഎസ്ഐഡിസി (KSIDC)യുടെ ഐജിസി ( IGC) പാര്‍ക്ക്, കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി നിര്‍മ്മിക്കുന്ന ഹോസ്റ്റലായ 'അപ്നാ ഘര്‍' പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മവും 2020 ഒക്ടോബര്‍ മൂന്നിന് മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിച്ചു. ഭവനം ഫൗണ്ടേഷന്, കേരള വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications