പണപ്പെരുപ്പം: ലക്ഷ്യം 4 ശതമാനം

2021 വരെയുള്ള കാലയളവില്‍ പണപ്പെരുപ്പം നാലു ശതമാനമാക്കി നിലനിര്‍ത്തണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്കുമായി ആലോചിച്ചാണ് 2021 മാര്‍ച്ച് 31 വരെയുള്ള പണപ്പെരുപ്പലക്ഷ്യം പ്രഖ്യാപിച്ചത്.

റിസര്‍വ് ബാങ്കിനു പണനയം ഇതനുസരിച്ചു ക്രമീകരിക്കാം. ഇതോടൊപ്പം പണനയ കമ്മിറ്റി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) രൂപീകരണവും പ്രഖ്യാപിച്ചു. പണപ്പെരുപ്പം പരമാവധി ആറു ശതമാനം വരെയേ ആകാവൂ എന്നാണ് ഇതിലെ ധാരണ. പലിശയടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ ഇനി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമാകുക നാലു ശതമാനത്തില്‍ പണപ്പെരുപ്പം ഒതുക്കിനിര്‍ത്തുന്നതാകും.

പണപ്പെരുപ്പം: ലക്ഷ്യം 4 ശതമാനം

പണനയ കമ്മിറ്റി ആറംഗങ്ങള്‍ ഉള്ളതാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആണ് അധ്യക്ഷന്‍. ഒരു ഡെപ്യൂട്ടി ഗവര്‍ണറും റിസര്‍വ് ബാങ്കിലെ ഒരു ഓഫീസറും കേന്ദ്ര ഗവണ്‍മെന്റ് നിയമിക്കുന്ന മൂന്നു പേരുമാകും അംഗങ്ങള്‍. സാമ്പത്തിക-ധനകാര്യമേഖലകളില്‍ വിദഗ്ധരായവരെ നാലു വര്‍ഷത്തേക്കാണു ഗവണ്‍മെന്റ് നിയോഗിക്കുക. കമ്മിറ്റി വര്‍ഷം നാലു തവണയെങ്കിലും കൂടണം.

ആര്‍ബിഐക്ക് പണപ്പെരുപ്പ ലക്ഷ്യം നിര്‍ദേശിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആവശ്യപ്പെട്ടിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X