പണപ്പെരുപ്പം: ലക്ഷ്യം 4 ശതമാനം
2021 വരെയുള്ള കാലയളവില്‍ പണപ്പെരുപ്പം നാലു ശതമാനമാക്കി നിലനിര്‍ത്തണമെന്ന് ഗവണ്മെന്റ് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്കുമായി ആലോചിച്ചാണ് 2021 മാര്‍ച്ച് 31 വരെയുള്ള പണപ്പെരുപ്പലക്ഷ്യം പ്രഖ്യാപിച്ചത്.
റിസര്‍വ് ബാങ്കിനു പണനയം ഇതനുസരിച്ചു ക്രമീകരിക്കാം. ഇതോടൊപ്പം പണനയ കമ്മിറ്റി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) രൂപീകരണവും പ്രഖ്യാപിച്ചു. പണപ്പെരുപ്പം പരമാവധി ആറു ശതമാനം വരെയേ ആകാവൂ എന്നാണ് ഇതിലെ ധാരണ. പലിശയടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ ഇനി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമാകുക നാലു ശതമാനത്തില്‍ പണപ്പെരുപ്പം ഒതുക്കിനിര്‍ത്തുന്നതാകും.

പണനയ കമ്മിറ്റി ആറംഗങ്ങള്‍ ഉള്ളതാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആണ് അധ്യക്ഷന്‍. ഒരു ഡെപ്യൂട്ടി ഗവര്‍ണറും റിസര്‍വ് ബാങ്കിലെ ഒരു ഓഫീസറും കേന്ദ്ര ഗവണ്മെന്റ് നിയമിക്കുന്ന മൂന്നു പേരുമാകും അംഗങ്ങള്‍. സാമ്പത്തിക-ധനകാര്യമേഖലകളില്‍ വിദഗ്ധരായവരെ നാലു വര്‍ഷത്തേക്കാണു ഗവണ്മെന്റ് നിയോഗിക്കുക. കമ്മിറ്റി വര്‍ഷം നാലു തവണയെങ്കിലും കൂടണം.
ആര്‍ബിഐക്ക് പണപ്പെരുപ്പ ലക്ഷ്യം നിര്‍ദേശിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ആവശ്യപ്പെട്ടിരുന്നു.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications