പൊലൂഷൻ സർട്ടിഫിക്കറ്റില്ലാത്ത വണ്ടികൾക്ക് ഇനി മുതൽ ഇൻഷുറൻസ് പുതുക്കാൻ സാധിക്കില്ല. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവാണിത്.
പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വാഹന ഉടമകൾക്കാണ് ഇനി മുതൽ ഇൻഷുറൻസ് പുതുക്കാൻ സാധിക്കാത്തത്. ജസ്റ്റിസ് മദൻ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഉത്തരവിറക്കിയത്.
ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) എല്ലാ പെട്രോൾ പമ്പുകളിലും പുകപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് ബെഞ്ച് ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിനായി നാലാഴ്ച്ചയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.
1985 ൽ മലിനീകരണത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ എം.സി മേത്ത സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ബഞ്ച് തീരുമാനമെടുത്തത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിട്ടി നൽകിയ നിർദേശങ്ങളും കോടതി പരിഗണിച്ചിരുന്നു. കാര്‍ ലോണ്‍ ആപ്‌ളിക്കേഷന്‍സ് എന്തുകൊണ്ട് റിജെക്റ്റ് ചെയ്യുന്നു?
malayalam.goodreturns.in