അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് 2 ജി / 3 ജി സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതോടെ 1000ഓളം ജിവനക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. റിലയൻസിനു പുറമേ, ടെലികോം ബിസിനസി ഭാരതി എയർടെല്ലിനു വിറ്റ ടാറ്റ ടെലി സർവീസസും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1000ഓളം ജീവനക്കാരെ പിരിച്ചു വിട്ടു.
റിലയൻസ് ജിയോയുമായുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാനാകാത്തതാണ് ഇരു കമ്പനികളുടെയും പതനത്തിനു പിന്നിൽ. വയർലെസ് ടെലിഫോണി ബിസിനസ്സ് പൂട്ടിയതിനു ശേഷം വീഡിയോകോണും യുണിനോറും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
വരാനിരിക്കുന്ന ഐഡിയ - വൊഡാഫോൺ ലയനത്തോടെ ഇരു കമ്പനികളിൽ നിന്നുമായി 10000 ഓളം പേർക്കെങ്കിലും തൊഴിൽ നഷ്ട്ടപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വമ്പൻ ഓഫറുകളും സൗജന്യ കോളുകളുമായി കടന്നു വന്ന റിലയൻസ് ജിയോയാണ് ടെലികോം മേഖലയ്ക്ക് ഇരുട്ടടിയായത്. ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ മറ്റ് കമ്പനികൾക്ക് കഴിയാത്തതാണ് ഈ മേഖലയിലെ പരാജയത്തിനു കാരണം.
malayalam.goodreturns.in