രാജ്യത്തെ സ്വകാര്യ ടെലികോം വരിക്കാരുടെ എണ്ണം കഴിഞ്ഞ ഒക്ടോബറിൽ 95.38 കോടിയിലെത്തി. ടെലികോം, ഇൻ്റർനെറ്റ്, സാങ്കേതിക വിദ്യാ രംഗത്ത് പ്രവത്തിക്കുന്ന സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തു വിട്ടത്.
റിലയൻസ് ജിയോ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവയുടെ വരിക്കാർ ഉൾപ്പെടെയാണ് ഈ കണക്ക്. 29.90 ശതമാനം വിപണി വിഹിതത്തോടെ ഭാരതി എയർടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവ്. ഒക്ടോബറിൽ മാത്രം 3.15 ലക്ഷം വരിക്കാരെ ചേർത്ത് മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 28.5 കോടിയായി ഉയർന്നു.
എയർടെല്ലിന് തൊട്ടുപിന്നിലുള്ള വൊഡാഫോണിന്റെ വൊഡാഫോണിന്റെ വരിക്കാരുടെ എണ്ണം 20.8 കോടിയാണ്. വോഡാഫോണിന് 21.84 ശതമാനം വിപണി വിഹിതമാണുള്ളത്.
ഒക്ടോബർ അവസാനിച്ചപ്പോൾ ഐഡിയയ്ക്ക് 19.08 കോടി വരിക്കാരാണുള്ളത്. 20.01 ശതമാനമാണ് ഐഡിയയുടെ വിപണി വിഹിതം.
malayalam.goodreturns.in