വെള്ളിയുടെ ഇറക്കുമതിയിൽ ആ വർഷം വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേയ്ക്കാൾ 60 ശതമാനമാണ് ഇറക്കുമതി വർദ്ധിച്ചിരിക്കുന്നത്.
ഈ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ 4200 ടൺ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. വർഷാവസാനത്തോടെ ഇറക്കുമതി 5000 ടണ്ണായി ഉയരുമെന്നാണ് സൂചന. അടുത്ത വർഷം ഇറക്കുമതി 10 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
2015ൽ വെളളിയുടെ ഇറക്കുമതി 7955 ടണ്ണിലെത്തി റെക്കോർഡിട്ടിരുന്നു. എന്നാൽ 2016ൽ ഇത് കുത്തനെ താഴ്ന്നു. 2794 ടണ്ണായിരുന്നു കഴിഞ്ഞ വർഷത്തെ ആകെ വെള്ളി ഇറുക്കുമതി. ഇതിൽ നിന്നാണ് ഈ വർഷം ഇറക്കുമതിയിൽ 60 ശതമാനം വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
വിപണിയിൽ വെള്ളിയ്ക്ക് ഡിമാൻഡ് ഉയർന്നതിന്റെ സൂചനയാണ് ഇറക്കുമതിയിലുള്ള വർദ്ധനവ്. എന്നാൽ നിക്ഷേപമെന്ന നിലയിൽ വെള്ളിക്ക് ഇപ്പോഴും ഡിമാൻഡ് കുറവാണ്. വ്യവസായിക ആവശ്യങ്ങൾക്കും ആഭരണ മേഖലയിലുമാണ് വെള്ളിയ്ക്ക് ആവശ്യക്കാർ ഏറെയുള്ളത്.
malayalam.goodreturns.in