ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (മദ്രാസ് ഐഐടി) പ്ലേസ്മെന്റ് സീസൺ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 130 ഓളം ഓഫറുകളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ ഒൻപത് അന്താരാഷ്ട്ര ഓഫറുകളുമുണ്ട്.
കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ ഒരു വിദ്യാർത്ഥിക്ക് 1.80 ലക്ഷം ഡോളറാണ് (1.20 കോടി രൂപ) ശമ്പളം ഓഫർ ചെയ്തിരിക്കുന്നത്. മറ്റു ചില വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയോളം ശമ്പള പാക്കേജുകളും ലഭിച്ചിട്ടുണ്ട്.
എന്നാൽ കമ്പനികളുമായി കരാർ ഒപ്പിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഊബർ, റൂബ്രിക്, ഇൻഡീഡ് തുടങ്ങിയ യുഎസ് കമ്പനികളാണ് മികച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിൽ ക്ലൗഡ് ഡാറ്റാ മാനേജ്മെന്റ് കമ്പനിയായ റൂബ്രിക്കിന്റെ ആദ്യത്തെ പ്ലെയ്സ്മെന്റാണിത്. ഒമ്പത് അന്താരാഷ്ട്ര ഓഫറുകളിൽ ആറും റൂബ്രിക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആകെ പതിനാറ് കമ്പനികളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്.
malayalam.goodreturns.in