ഉപയോക്താക്കൾ അറിയാതെ എയർടെൽ പേമെന്റ് ബാങ്കിലേക്കെത്തിയ 190 കോടി രൂപ യഥാർഥ അക്കൗണ്ടുകളിലേക്ക് മാറ്റി നല്കുമെന്ന് ഭാരതി എയർടെൽ.
മൊബൈൽ-ആധാർ ബന്ധനത്തിലൂടെ ഉപയോക്താക്കൾ അറിയാതെ എയർടെൽ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചതും എൽപിജി സബ്സിഡിയുൾപ്പെടെയുള്ള തുകകൾ ഈ എയർടെൽ പേമെന്റ് ബാങ്കിലേക്ക് പോകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഭാരതി എയർടെലിനെയും എയൽടെൽ പേമെന്റ് ബാങ്കിനെയും ഇ-കെവൈസി (ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ) പ്രവർത്തനങ്ങളിൽ നിന്ന് ശനിയാഴ്ച വിലക്കിയത്.
ഇതേ തുടർന്നാണ് പേമെന്റ് ബാങ്കിലെ അക്കൗണ്ടുകളിലെത്തിയ ഉപയോക്താക്കളുടെ സബ്സിഡി തുകകൾ പലിശ സഹിതം യഥാർഥ അക്കൗണ്ടുകളിലേക്ക് മാറ്റി നല്കാമെന്ന് നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയെ (എൻപിസിഐ) എയർടെൽ അറിയിച്ചത്.
പുതിയ കണക്ഷനുകൾ ആരംഭിക്കുന്നതിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എയർടെലിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
malayalam.goodreturns.in