ടെലികോം മേഖലയിലെ ജീവനക്കാരുടെ പിരിച്ചു വിടൽ വ്യാപകമാകുന്നു. ചൈനീസ് കമ്പനിയായ ഹുവായ് ടെക്നോളജീസ് ഇന്ത്യയിൽ 30 ശതമാനം ജീവനക്കാരെ കുറച്ചു.
ജീവനക്കാരുടെ പ്രകടനം, ശാഖകളുടെ അടച്ചുപൂട്ടൽ, ബിസിനസ് കുറയ്ക്കൽ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്. പിരിച്ചു വിടലിന് ശേഷവും വിവിധ മേഖലകളിലായി 8,000 ലേറെ ജീവനക്കാരാണ് ഹുവായ് ഇന്ത്യയ്ക്കുള്ളത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ കടന്നു വരവും അതിനു ശേഷമുണ്ടായ വിവിധ കമ്പനികളുടെ ലയന നടപടികളുമൊക്കെയാണ് ടെലികോം മേഖലയിലെ പിരിച്ചു വിടലിന് പ്രധാന കാരണം.
കൂടാതെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അതിന്റെ വോയിസ് ബിസിനസുകളും അടച്ചു പൂട്ടി. എയർസെൽ ആറ് സർക്കിളുകളിലാണ് സേവനം അവസാനിപ്പിക്കുന്നത്. ടെലനോർ ഇന്ത്യയും ടാറ്റയും തങ്ങളുടെ മൊബൈൽ ഫോൺ ബിസിനസ് ഭാരതി എയർടെല്ലിന് നേരത്തേ തന്നെ വിറ്റിരിന്നു.
malayalam.goodreturns.in