ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് അന്താരാഷ്ട്ര സർവ്വീസിനൊരുങ്ങുന്നു. ഈ വർഷം രണ്ടാം പകുതിയോടെയാകും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക.
കൂടാതെ അടുത്ത മാസം മുതൽ വിസ്താര ചെന്നൈയിൽ നിന്ന് ആഭ്യന്തര സർവ്വീസുകൾ തുടങ്ങുകയും ചെയ്യും. ഫെബ്രുവരി 15 മുതലാണ് സർവീസ് ആരംഭിക്കുക.
മേയ് മാസത്തോടെ ഫ്ലൈറ്റുകളുടെ എണ്ണം 22 ആക്കിയതിന് ശേഷമാകും അന്താരാഷ്ട്ര സർവ്വീസ് ആരംഭിക്കുന്നത്. ആഭ്യന്തര സർവ്വീസ് വിപുലീകരിക്കുന്നതിനാകും പ്രാഥമിക പരിഗണന നൽകുന്നതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
2015 ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ വിസ്താര പ്രവർത്തനം ആരംഭിച്ചത്. വിസ്താരയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന്റെയും 49 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലാണ്. ഡല്‍ഹി ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.