ഫെബ്രുവരി 1ന് ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് പൊതുജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യ മുഴുവൻ. എന്നാൽ കഴിഞ്ഞ ബജറ്റിൽ ജയ്റ്റ്ലി പറഞ്ഞ കാര്യങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടമായാലോ?
ഏറ്റവും കൂടുതൽ സംസാരിച്ചത്?
അരുൺ ജയ്റ്റ് 110 മിനിട്ട് നീണ്ട ബജറ്റ് പ്രസംഗമാണ് കഴിഞ്ഞ വർഷം നടത്തിയത്. പ്രസംഗത്തിനിടെ നാല് തവണ മഹാത്മാഗാന്ധിയെക്കുറിച്ചും 12 തവണ നോട്ട് നിരോധനത്തെക്കുറിച്ചും സംസാരിച്ചും. 25 തവണയാണ് ഡിജിറ്റൽ എന്ന വാക്ക് ഉപയോഗിച്ചത്.
ആകെ ബജറ്റ് തുക
21.47 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ജയ്റ്റ്ലി കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. ബജറ്റ് തുക (ലക്ഷം കോടിയിൽ) നേടിയത് താഴെ പറയുന്നവയിൽ നിന്നാണ്.
- മൊത്തം നികുതി വരുമാനം - 19.12
- കസ്റ്റംസ് - 2.45
- സേവന നികുതി 2.75
- കേന്ദ്ര എക്സൈസ് തീരുവ - 4.07
- ആദായ നികുതി - 4.41
- കോർപ്പറേഷൻ നികുതി - 5.39
- ടാക്സസ് ഓൺ യുടി - 0.05
- മൂലധന രസീതുകൾ - 6.31
- മാർക്കറ്റ് ലോൺ - 4.23
- കട രസീതുകൾ - 5.47
- മറ്റുള്ളവ - 1.24
- കട ബാദ്ധ്യതയില്ലാത്ത മൂലധന രസീതുകൾ - 0.84
- പൊതുമേഖല - 0.07
- സോഷ്യൽ സെക്ടർ - 0.98
- പെൻഷൻ - 1.31
- സംസ്ഥാനങ്ങൾക്ക് - 1.45
- സാമ്പത്തിക മേഖല - 2.19
- സബ്സിഡി - 2.72
- സെൻട്രൽ സ്പോൺസേർഡ് പദ്ധതികൾ - 2.78
- ശമ്പളം, പെൻഷൻ - 4.38
- പലിശ അടവ് - 6.31
പണം വകയിരുത്തൽ
കഴിഞ്ഞ വർഷം അരുൺ ജെയ്റ്റ്ലി തന്റെ പണം വകയിരുത്തിയത് എങ്ങനെയെന്ന് നോക്കാം. തുക ലക്ഷം കോടിയിൽ
ജിഎസ്ടിയ്ക്ക് ശേഷം
ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ എക്സൈസ് തീരുവ, മൂല്യവർധിത നികുതി തുടങ്ങി പത്തോളം പരോക്ഷ നികുതികൾ ബജറ്റിൽ പ്രതിപാദിക്കില്ല.
malayalam.ggodreturns.in