നോട്ടു നിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന മേഖലയാണ് ബാങ്കിംഗ് മേഖല. അതുകൊണ്ട് തന്നെ ബജറ്റില്‍ ഈ മേഖലയിൽ കൂടുതൽ പരിഷ്കരണ നടപടികൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് പച്ചക്കൊടി കാട്ടുന്ന പ്രഖ്യാപനം ധനമന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തൽ. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ദ്ര ധനുസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഭവന വായ്പയ്ക്ക് പലിശ നിരക്ക് കുറയ്ക്കുകയെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിനും ഇക്കുറി പച്ചക്കൊടി ലഭിക്കാനും സാധ്യതയുണ്ട്.
വായ്പയുടെ ചെറിയ ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്ന പദ്ധതി നിലവിലുണ്ടെന്നും ഇത് വിപുലീകരിക്കാൻ സാധ്യതയുണ്ടെന്നും ബിസിനസ് ടുഡേ സീനിയര്‍ എഡിറ്റര്‍ സോട്ട് ജോസി മാത്യു പറഞ്ഞു.
malayalam.goodreturns.in