വ്യാവസായിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഇറക്കുമതി കുറയ്ക്കുന്നതിനുമായി ബജറ്റിൽ വാതക, എണ്ണ മേഖലയിൽ നികുതി കുറയ്ക്കാൻ സാധ്യത. നാച്യുറൽ ഗ്യാസിനെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഇന്ത്യയിൽ 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നതാണ്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ബജറ്റ് അവതരണത്തിലെ വലിയ ഒരു വെല്ലുവിളി തന്നെയായിരിക്കും ഇതിനായി തുക മാറ്റി വയ്ക്കുന്നത്.
ആഭ്യന്തര എണ്ണ, ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കുന്നതിന് 2022 ഓടെ ഇറക്കുമതി 10 ശതമാനം കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി. ആഭ്യന്തര ഉല്പാദനത്തിന്റെ സെസ് 20 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില സംബന്ധിച്ച നിർണായക തീരുമാനവും ബജറ്റിലുണ്ടാകും. പെട്രോളിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതിന് എണ്ണ മന്ത്രാലയം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഇത് ധനമന്ത്രാലയം അംഗീകരിച്ചാൽ സാധാരണക്കാർക്ക് ആശ്വസിക്കാം.
malayalam.goodreturns.in