വായ്പ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ 81,683 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളി. ഏറ്റവും കൂടുതൽ തുക എഴുതി തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.
20,399 കോടി രൂപയാണ് എസ്ബിഐഎഴുതിതള്ളിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിന് മുമ്പുള്ള കണക്കാണിത്.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ മൊത്തം എഴുതിത്തള്ളിയത്. എന്നാൽ അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും എഴുതി തള്ളി.
malayalam.goodreturns.in