ഐ.ഡി.ബി.ഐ. ബാങ്കില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിന് എല്‍.ഐ.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്കി.
ഐ.ഡി.ബി.ഐ. ബാങ്കില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിന് എല്‍.ഐ.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്കി. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ ഏറ്റെടുക്കലിന് അനുമതി തേടി എല്‍.ഐ.സി ഉടൻ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിക്കും.
ഇടപാടിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ നഷ്ടത്തില്‍ കഴിയുന്ന പൊതുമേഖലാ ബാങ്കിന് 10,000 മുതല്‍ 13,000 കോടി രൂപയുടെ മൂലധന ലഭ്യതയുണ്ടാകും.

രാജ്യത്താകെ 2000 ശാഖകളാണ് ഐ.ഡി.ബി.ഐ. ബാങ്കിനുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ്. മൊത്തം നിഷ്ക്രിയ ആസ്തി 27. 95 ശതമാനത്തിലെത്തി. ബാങ്കിന്റെ വിപണിമൂല്യം 23000 കോടി രൂപയാണ്.
ബാങ്കില്‍ എല്‍.ഐ.സി.ക്ക് 10.82 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. നിലവിലെ ചട്ടങ്ങളനുസരിച്ച് ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലിസ്റ്റ് ചെയ്ത സ്ഥാപനത്തില്‍ 15 ശതമാനത്തിലധികം ഓഹരികള്‍ പാടില്ല. ഈ ഇടപാട് വഴി എൽഐസിയും ബാങ്കിംഗ് മേഖലയിലേയ്ക്കുള്ള കടന്നു വരവും സാധ്യമാകും.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications