ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ.
ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ. കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പണത്തിന്റെ പരിധി ഉയർത്താൻ കേന്ദ്രത്തോട് ശുപാർശ ചെയ്തത്.
നേരത്തെ 20 ലക്ഷം രൂപയായിരുന്നു ഒരാൾക്ക് കൈയിൽ വയ്ക്കാവുന്ന പരമാവധി തുക. ഈ തുകയും ഇതേ സംഘം തന്നെ ശുപാർശ ചെയ്തതാണ്.

പരിധിക്കു മുകളിൽ പണം കണ്ടെത്തിയാൽ ആ തുക പൂർണമായി സർക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ റിട്ട. ജസ്റ്റിസ് എം.ബി. ഷാ പറഞ്ഞു. മുമ്പ് ശുപാർശ ചെയ്തിരുന്ന പരിധികളായ 15 ലക്ഷം രൂപയും 20 ലക്ഷം രൂപയും കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നതാണ് ഇപ്പോൾ പരിധി ഉയർത്തിയിരിക്കുന്നത്.
നിലവിലുള്ള നിയമം അനുസരിച്ച് 20 ലക്ഷത്തിന് മുകളിലുള്ള തുക കണ്ടെത്തിയാൽ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാൽ മതി. എന്നാൽ പുതിയ ശുപാർശയിൽ കൈയിൽ കരുതാവുന്ന പണത്തിന്റെ പരിധി ഉയർത്തിയെങ്കിലും ഇതിൽ കൂടുതൽ പണം കണ്ടെത്തിയാൽ മുഴുവൻ തുകയും പിടിച്ചെടുക്കണമെന്നാണ് നിർദ്ദേശം.
malayalam.goodreturns.in
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications