കഴിഞ്ഞ നാലു വർഷത്തിനിടയിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ച നികുതിദായകരുടെ എണ്ണത്തിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) അറിയിച്ചു.2013-14 സാമ്പത്തിക വർഷം 3.79 കോടിയിൽ നിന്ന് 6.85 കോടിയായാണ് നികുതിദായകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതെന്നു സി.ബി.ഡി.ടി ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രതിവർഷം ഒരു കോടിയിലധികം രൂപയുടെ വരുമാനമുള്ള നികുതിദായകർ രാജ്യത്ത് 1.40 ലക്ഷത്തിലേറെ വർദ്ധനവുണ്ടായിട്ടുണ്ട്. 60 ശതമാനം വളർച്ചയാണ് ഒരു കോടിയിലധികം രൂപയുടെ വരുമാനമുള്ള ആളുകളിൽ ഉണ്ടായതു . 2017-18 വർഷങ്ങളിൽ 5.98 ശതമാനത്തിന്റെ നേരിട്ടുള്ള നികുതി-ജി.ഡി.പി. അനുപാതം കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഏറ്റവും മികച്ചതാണെന്ന് ചന്ദ്ര പറഞ്ഞു.
നികുതിദായകരുടെ എണ്ണം
ഒരു കോടിയോളം വരുമാനമുള്ള നികുതിദായകർ (കോർപറേറ്റുകളും സ്ഥാപനങ്ങളും, കുടുംബങ്ങളും) ഒരു കോടിയിൽ കൂടുതൽ വരുമാനം കാണിക്കുന്നു. 2014-15 വർഷത്തിൽ 88,649 പേരാണ് പ്രതിവർഷം ഒരു കോടിയിലേറെ വരുമാനമുള്ള വരുമാനമുള്ളതായി വെളിപ്പെടുത്തിയിട്ടുള്ളത്. 2017-18 വർഷങ്ങളിൽ 1,40,139 രൂപയാണ് നികുതി വരുമാനമുള്ളത്.
ഇത് ഏകദേശം 60 ശതമാനം വളർച്ചയാണെന്ന് സി.ബി.ടി.ടി പറയുന്നു. അതുപോലെ തന്നെ ഒരു കോടിയിലേറെ വരുന്ന വ്യക്തിഗത നികുതിദായകരുടെ എണ്ണം 48,416 ൽ നിന്ന് 81,344 ആയി ഉയർന്നു. ഇത് 68 ശതമാനം വളർച്ച രേഖപ്പെടുത്തി.നടപ്പുസാമ്പത്തിക വർഷം 11.5 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതിവരുമാനം പ്രതീക്ഷിച്ചതായി ചന്ദ്ര പറഞ്ഞു
2018-19 ബഡ്ജറ്റ്
2018-19 ബജറ്റിൽ പ്രത്യക്ഷനികുതിവരുമാനം 14.3 ശതമാനം ഉയർന്ന് 11.5 ലക്ഷം കോടി രൂപയായി ഉയർന്നു. സത്യസന്ധവും സ്ഥിരതയുമുള്ള നികുതിദായകർക്ക് വിവിധ സേവനങ്ങളും മുൻഗണനകളുമായി നികുതി സംബന്ധിയായ പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് സർക്കാർ "പ്രോത്സാഹിപ്പിക്കുന്ന നയ" പദ്ധതി നടപ്പിലാക്കുമെന്ന് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
സേവനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷത്തെ മുതിർന്ന നികുതി ഉദ്യോഗസ്ഥർക്കൊപ്പം ഒരു സമ്മേളനവേളയിൽ നികുതിദായകർക്ക് സേവനങ്ങൾ ലഭ്യമാക്കാനും സത്യസന്ധരായ നികുതിദായകർക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു.