ജനപ്രിയ പ്രഖ്യാപനങ്ങളുമായി മോഡി സർക്കാരിന്റെ ബജറ്റ്. ചെറുകിട വ്യവസായങ്ങൾക്കായി എടുക്കുന്ന ഒരു കോടി വരെയുള്ള വായ്പ്പകൾക്കു 2 ശതമാനം പലിശ ഇളവ് ."കോടിക്കണക്കിനു ജനങ്ങൾക്ക് ജോലി നൽകുന്ന ചെറുകിട മേഖലയെ പിന്തുണയ്ക്കുന്നതിനായി ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.ഈ അടുത്താണ് ചെറുകിട വ്യവസങ്ങൾക്കായുള്ള 59 മിനുട്ടിൽ ഒരു കോടിയുടെ വായ്‌പ്പാ എന്ന പദ്ധതി ഞങ്ങൾ മുന്നോട്ട് വെച്ചതെന്നും ഗോയൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ പറഞ്ഞു. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി എസ് ടി) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ചെറുകിട യൂണിറ്റുകൾക്കും വായ്പ്പ എടുക്കുമ്പോൾ 2 ശതമാനം പലിശ ഇളവ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നോട്ടു നിരോധനത്തിനും , കച്ചവട സേവന നികുതി നടപ്പിലാക്കിയതിനും ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട്. കഴിഞ്ഞ വർഷം ഗവൺമെൻറ് നിരവധി നടപടികൾ നടപ്പാക്കി. വാർഷിക വരുമാനം 50 കോടി മുതൽ 250 കോടി വരെയുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമാക്കി കുറച്ചിരുന്നു . നിയപ്രകാരം കോർപറേറ്റ് കമ്പനികൾ നികുതി അടയ്ക്കുകയാണെങ്കിൽ ഗവെർന്മേന്റിനു നികുതി വഴി ലഭിക്കുന്ന റവന്യൂ ഉയരേണ്ടതാണ്. കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെ ഗവൺമെന്റിന്റെ ഉദ്ദേശം കമ്പനികളുടെ പുനർനിർമാണവും വിപുലീകരണവും മാത്രമല്ല അവരെ ഗവേഷണത്തിനും വികസനത്തിനുമായി കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നത് കൂടിയായിരുന്നു .